ദുരൂഹത മാറാതെ ദീപു സോമന്‍റെ കൊലപാതകം
Thursday, June 27, 2024 6:18 AM IST
കാട്ടാക്കട : ദുരൂഹ സാഹചര‍്യത്തിർ കൊല്ലപ്പെട്ട ക്രെഷർ ഉടമ ദീപു സോമന്‍റെ സംസ്‌ക്കാരം മലയൻകീഴിലെ വീട്ടുവളപ്പിൽ ഇന്നലെ രാവിലെ നടന്നു. മകൻ മാനസ് ദീപു അന്ത്യകർമങ്ങൾ നിർവഹിച്ചു. നാടാകെ ഒന്നിച്ചെത്തി ദീപുവിന് അന്തിമോപചാരം അർപ്പിച്ചു.

കൊലപാതകത്തിന്‍റെ കാരണത്തിന് പിന്നിൽ ദുരൂഹതയേറുന്നതായി പരക്കെ സംശയം ഉയർന്നിട്ടുണ്ട്. ക്വാറി ഉടമയായ ദീപുവിനെ കാറിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കളിയിക്കാവിളയിൽ കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റിലായ ഗുണ്ടാ നേതാവ് അമ്പിളി (ചൂഴാറ്റുകോട്ട അമ്പിളി) ദീപുവിന്‍റെ പരിചയക്കാരനായിരുന്നുവെന്ന് പോലീസ്.

കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഇയാൾ ജയിൽ മോചിതനായ ശേഷം പശു വളർത്തൽ പോലുള്ള കാര്യങ്ങളാണു ചെയ്തിരുന്നത്. മലയത്തുനിന്നാണ് അമ്പിളിയെ തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്.

താൻ ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് അമ്പിളി പോലീസിനോട് പറഞ്ഞത്. എന്നാൽ അമ്പിളിയുടെ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

കൊലപാതകത്തിന്‍റെ കാരണമോ, കാറിലുണ്ടായിരുന്ന പണം എവിടെയെന്നോ അമ്പിളി വെളിപ്പെടുത്തിയിട്ടില്ല. അമ്പിളി ദീപുവിന്‍റെ സുഹൃത്താണെന്ന് ക്രഷർ സൂപ്പർവൈസർ മാധ്യമങ്ങളോട് പറഞ്ഞു.

കരൾ സംബന്ധമായ രോഗമുള്ള അമ്പിളി സ്ഥിരമായി ദീപുവിന്‍റെ അടുത്തെത്തി പണം വാങ്ങിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയും ക്വാറിയിലെത്തി പണം ആവശ്യപ്പെട്ടു. തലസ്ഥാനത്തെ പഴയ ഗുണ്ടാനേതാവായിരുന്ന അമ്പിളി ഇരട്ടക്കൊലക്കേസിൽ ഉൾപ്പെടെ പ്രതിയായിരുന്നു. ഇപ്പോൾ ക്വാറി, മണൽ മാഫിയയുമായി ബന്ധപ്പെട്ടാണു പ്രവർത്തിക്കുന്നത്. മുക്കുന്നിമലയിൽ ദീപുവിന് ക്വാറിയുണ്ടായിരുന്നു.

ഇതിനു സമീപത്താണ് അമ്പിളി താമസിച്ചിരുന്നത്. ദീപു എന്തിനാണ് പൊള്ളാച്ചിയിലേക്കുള്ള യാത്രയിൽ അമ്പിളിയെ ഒപ്പം കൂട്ടിയത് എന്ന സംശയമാണ് പോലീസിനുള്ളത്. തമിഴ്നാട് പോലീസ് അമ്പിളിയെ ചോദ്യം ചെയ്തുവരികയാണ്.

ദീപുവിന്‍റെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അമ്പിളിയെ കേന്ദ്രീകരിച്ച് അന്വേഷണം നീങ്ങിയത്. സിസിടിവി ദൃശ്യങ്ങളിൽ കാറിൽനിന്ന് ഇറങ്ങി പോകുന്ന ആൾ മുടന്തിയാണ് നടന്നിരുന്നത്. ഇതും സംശയത്തിന് ഇടയാക്കി. ദീപുവിന്‍റെ കൊലയ്ക്കു പിന്നിൽ മറ്റേതെങ്കിലും ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് മലയിൻകീഴിലെ വീട്ടിൽനിന്ന് ദീപു സ്വന്തം കാറിൽ പണവുമായി പോയത്. മാർത്താണ്ഡത്തു നിന്ന് ഒരു സുഹൃത്ത് കാറിൽ കയറുമെന്ന് ദീപു വീട്ടുകാരോടു പറഞ്ഞിരുന്നു.

എന്നാൽ ഇതിനു മുൻപ് ദീപു കൊല്ലപ്പെട്ടു. കളിയിക്കാവിള പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ഏകദേശം 200 മീറ്റർ മാറിയാണ് കാറിനുള്ളിൽ ദീപുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

ഒരാൾ അറസ്റ്റിൽ

പാറശാല: വ്യവസായിയെ കഴുത്തറുത്തു വാഹനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ദീപു കൊല്ലപ്പെട്ട രാത്രിയിൽ നെയ്യാറ്റിൻകരയ്ക്കു സമീപത്തു നിന്നും വാഹനത്തിൽ കയറിയ വ്യക്തിയെയാണ് പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിചോദ്യം ചെയ്തു വരുതായാണ് വിവരം. കൊടും കുറ്റവാളിയായ സജികുമാർ എന്ന പേരിലറിയപ്പെടുന്ന ചൂഴാറ്റുകോട്ട അമ്പിളിയാണ് അറസ്റ്റിലായത്.

കൊലപാതകം,പിടിച്ചുപറി, സ്പിരിറ്റ്‌ കടത്ത് തുടങ്ങീ അൻപതിലധികം കേസുകളിൽ പ്രതിയാണ് അമ്പിളി. അബ്‌കാരി സംഘങ്ങളുടെ ഗുണ്ടയായും ഇദ്ദേഹം പ്രവർത്തിച്ചു വന്നിട്ടുള്ളതായി പോലീസിന് വിവരംലഭിച്ചിട്ടുണ്ട്.

കൊലപാതകം നടന്ന കാറിൽ നിന്നും ഒരാൾ പുറത്തിറങ്ങി മുടന്തിമുടന്തി നടന്നു പോകുന്നതായിട്ടുള്ള ദൃശ്യങ്ങൾ പോലീസിന് നേരത്തെ ലഭിച്ചിരുന്നു. ഇത് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി മനപൂർവം ചെയ്തതെന്നാണ് കരുതുന്നത്. സിസിടിവി ദൃശ്യം കാര്യമായി ലഭിക്കാത്ത സ്ഥലമാണ് തെരഞ്ഞെടുത്തതും.

കൊലപാതകം നടത്തിയശേഷം കേരളത്തിലേക്ക് തന്നെകടന്ന പ്രതിയെ കുറിച്ച് ദീപുവിന്‍റെ പണിക്കാരിൽ നിന്നാണ് പോലീസിന് സൂചനലഭിച്ചത്. നേരത്തെ സാമ്പത്തിക ഇടപാട് നടത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ ഒരു ആക്രികച്ചവക്കാരനെ കുറിച്ച് പോലീസിന് സൂചന ലഭിക്കുകയും , അദ്ദേഹത്തിലൂടെയാണ് പോലീസ് അമ്പിളിയിലേക്കെത്തിയത്. മുൻപും പല പ്രാവശ്യം ദീപുവിൽ നിന്നും ഇദ്ദേഹം പണം കൈപ്പറ്റിയിട്ടുള്ളതായി വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട് .

പണം തട്ടിയെടക്കാൻ വേണ്ടിയാണ് കൊലനടത്തിയതെന്നു പോലീസ്പറയുമ്പോഴും കൊട്ടെഷൻ ആണോ എന്നതിനെ കുറിച്ചും പോലീസ് അന്നോഷിക്കുന്നു. പക്ഷെ ഇത്ര ക്രിമിനൽ പശ്ചാത്തലമുള്ളയാളിനെ എന്തിനു ദീപു കാറിൽ കയറ്റി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി എന്നതിനെ കുറിച്ചും അന്നോഷിക്കുന്നു. തിങ്കളാഴ്ച രാത്രി 11 ഓടെയാണ് മണിയോടെയാണ് മലയിൻകീഴ് ആനപ്പട മുല്ലമ്പള്ളി ഹൗസിൽ എസ് ദീപു (46 ) നെ കാറിനുള്ളിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.