മഴയിലും കാറ്റിലും കല്ലറ പഞ്ചായത്തിൽ നാശനഷ്ടം
Wednesday, June 26, 2024 6:33 AM IST
കല്ലറ: കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. കല്ലറ പഞ്ചായത്തിൽ പാൽക്കുളം വാർഡിൽ ഇന്നലെ പെയ്ത ശക്തമായ മഴയിലും കാറ്റിലും പ്രദേശത്തെ നിർവധി വീടുകൾ തകരുകയും, ഏക്കർ കണക്കിന് വാഴ ഉൾപ്പെടെയുള്ള കൃഷികൾക്ക് നാശം സംഭവിക്കുകയും ചെയ്തു.

പാൽക്കുളത്തെ സബൂറാ ബീവിയുടെ വീട് ഭാഗികമായി തകർന്നു താമസിക്കാൻ വാസയോഗ്യമല്ലതായി ഏകദേശം വീടിന് രണ്ട് ലക്ഷം രുപയുടെ നഷ്ടം സംഭവിച്ചു. സംഭവത്തിൽ ആളപായമില്ല, പാട്ടറ ബേബി പിള്ള, ഉഷ കുമാരി എന്നിവരുടെ വീടുകൾക്കും കൃഷിയിടങ്ങളിലും നാശ നഷ്ടം ഉണ്ടായി, റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗത തടസവും, ഇലക്ട്രിക് ലൈനിലേക്ക് മരങ്ങൾ വീണ് വൈദ്യുതി തടസവും ഉണ്ടായി.

സമീപത്തുള്ള തെങ്ങുകോട് വാർഡിലും കൃഷി നാശം സംഭവിച്ചിട്ടുണ്ട്. കൃഷി നാശം സംഭവിച്ചവർക്ക് അടിയന്തിരമായി സർക്കാർ സഹായം ലഭ്യമാക്കാൻ നടപടി കൈകൊള്ളണമെന്ന് ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയായ താളിക്കുഴി ചന്ദ്രനും ജില്ല സെക്രട്ടറി കല്ലറ ബേബിപിള്ളയും ആവശ്യപ്പെട്ടു.