നീറ്റ് പുനഃപരീക്ഷ: 750 വിദ്യാർഥികൾ എത്തിയില്ല
നീറ്റ് പുനഃപരീക്ഷ: 750 വിദ്യാർഥികൾ എത്തിയില്ല
Monday, June 24, 2024 3:54 AM IST
ന്യൂഡല്‍ഹി: ക്രമക്കേട് വ്യക്തമായതിനെത്തുടര്‍ന്ന് നീറ്റ് പരീക്ഷ വീണ്ടും എഴുതാന്‍ നിര്‍ദേശിക്കപ്പെട്ടിരുന്ന 1,563 പേരില്‍ ഇന്നലെ ഹാജരായത് 813 പേര്‍ മാത്രം. 750 വിദ്യാര്‍ഥികള്‍ പുനഃപരീക്ഷയെഴുതിട്ടില്ലെന്ന് പരീക്ഷാനടത്തിപ്പിന്‍റെ ചുമതലയുള്ള എന്‍ടിഎ അറിയിച്ചു.

ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശമായ ചണ്ഡീഗഡിലെയും ഏഴു കേന്ദ്രങ്ങളിലായിരുന്നു പുനഃപരീക്ഷ. ഛണ്ഡീഗഡില്‍ രണ്ടുപേര്‍ക്കാണു പരീക്ഷ നിശ്ചയിച്ചിരുന്നതെങ്കിലും രണ്ടുപേരും എത്തിയില്ല. ഛത്തീസ്ഗഡില്‍ 602 പേരില്‍ 311 പേര്‍ പരീക്ഷയെഴുതിയില്ല.


291 പേര്‍ മാത്രമാണു രണ്ടാമതും പരീക്ഷയ്ക്കു തയാറായത്. ഗുജറാത്തില്‍ ഒരാള്‍ക്കായിരുന്നു പരീക്ഷ. ഈ വിദ്യാര്‍ഥി പരീക്ഷയ്‌ക്കെത്തിയതായി എൻടിഎ അറിയിച്ചു. ഹരിയാനയില്‍ 494 പേരില്‍ 207 പേര്‍ എത്തിയില്ല. മേഘാലയയില്‍ 464 പേരില്‍ 230 പേരാണ് റീടെസ്റ്റ് ഉപേക്ഷിച്ചത്.
പരീക്ഷാക്രമക്കേടിന്‍റെ പേരില്‍ രാജ്യത്താകമാനം 63 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്തിരുന്നുവെന്നും എന്‍ടിഎ അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.