ലൈംഗിക അതിക്രമ കേസ്: സൂരജ് രേവണ്ണ അറസ്റ്റിൽ
ലൈംഗിക അതിക്രമ കേസ്:  സൂരജ് രേവണ്ണ അറസ്റ്റിൽ
Monday, June 24, 2024 3:54 AM IST
ബംഗളൂരു: പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പാർട്ടി അനുഭാവിയായ 27 കാരന്‍റെ പരാതിയിൽ ജെഡി-എസ് എംഎൽസി സൂരജ് രേവണ്ണയെ മണിക്കൂറുകൾനീണ്ട ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച സൂരജിനെ കസ്റ്റഡിയിലെടുത്ത സൈബർ ഇക്കണോമിക് ആൻഡ് നാർക്കോട്ടിക്സ് വിഭാഗം രാത്രി മുഴുവൻ ചോദ്യം ചെയ്തശേഷം ഇന്നലെ രാവിലെ എട്ടിന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

പിന്നീട് വൈദ്യപരിശോധനയ്ക്കായി ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെത്തിച്ചു. ഖന്നികഡയിലെ ഫാം ഹൗസിൽവച്ച് ജൂൺ 16നാണ് താൻ ലൈംഗികാതിക്രമത്തിന് ഇരയായതെന്നു യുവാവിന്‍റെ പരാതിയിൽ പറയുന്നു.


അതേസമയം, തനിക്കെതിരേ വ്യാജപരാതിയാണു നല്കിയിരിക്കുന്നതെന്നും അഞ്ചുകോടി രൂപ തന്നാൽ പരാതി പിൻവലിക്കാമെന്നു യുവാവ് പറഞ്ഞതായും സൂരജ് മൊഴി നല്കി.

ഹൊളെനരസിപുര എംഎൽഎ എച്ച്.ഡി. രേവണ്ണയുടെ മകനും ലൈംഗികാതിക്രമക്കേസിൽ വിചാരണ നേരിടുന്ന ജെഡിഎസ് മുൻ എംപി പ്രജ്വൽ രേവണയുടെ സഹോദരനുമാണ് സൂരജ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.