മലയാളിയുൾപ്പെടെ രണ്ട് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
മലയാളിയുൾപ്പെടെ രണ്ട്  സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു
Monday, June 24, 2024 3:54 AM IST
റായ്പുർ: ഛത്തീസ്ഗഡിലെ സുക്മയിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ മലയാളി ഉൾപ്പെടെ രണ്ടു സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. തിരുവനന്തപുരം പാലോട് സ്വദേശി ആർ. വിഷ്ണു (35), ഉത്തർപ്രദേശ് സ്വദേശി കോൺസ്റ്റബിൾ ശൈലേന്ദ്ര (29) എന്നിവരാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ തിമ്മപുരം ഗ്രാമത്തിലുണ്ടായ സ്ഫോടനത്തിൽ വീരമൃത്യു വരിച്ചത്.

സിആർപിഎഫ് കോബ്ര യൂണിറ്റിന്‍റെ പട്രോളിംഗ് സംഘത്തെ അനുഗമിച്ച ട്രക്ക് വിദൂരനിയന്ത്രിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് മാവോയിസ്റ്റുകൾ തകർക്കുകയായിരുന്നു.


സിൽഗെറിലെ ക്യാന്പിൽനിന്ന് ഇരുചക്രവാഹനങ്ങളിലാണ് ജാഗർഗുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വനമേഖലയിലെ പട്രോളിംഗിനായി സംഘം തിരിച്ചത്. സേനാംഗങ്ങളുടെ ലഗേജുകളും ഭക്ഷണവുമായി പുറപ്പെട്ട ട്രക്കിന്‍റെ ഡ്രൈവറായിരുന്നു വിഷ്ണു. ശൈലേന്ദ്രയും ഒപ്പമുണ്ടായിരുന്നു.

സ്ഫോടനത്തിനു പിന്നാലെ കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. മൃതദേഹങ്ങൾ വനത്തിനു പുറത്തെത്തിച്ചു. മാവോയിസ്റ്റുകൾക്കായി തെരച്ചിൽ വ്യാപിപ്പിച്ചതായി സൈന്യം അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.