Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ...
ഐസിസി ലോകകപ്പ് ട്വന്റി-20 ...
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റ...
Previous
Next
Sports News
Click here for detailed news of all items
സൂപ്പര്‍ രോഹിത്
Thursday, January 30, 2020 12:11 AM IST
ഹാമില്ട്ടണ്: ന്യൂസിലന്‍ഡില്‍ ഒരു ട്വന്റി 20 ക്രിക്കറ്റ് പരമ്പര ജയിക്കുകയെന്ന ഇന്ത്യയുടെ നീണ്ട 11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. ഇത്തവണ വിരാട് കോഹ്ലിയും സംഘവും കിവീസില്‍ വിജയക്കൊടി പാറിച്ചു. അഞ്ചു മത്സര പരമ്പരയിലെ ആദ്യ മൂന്നു മത്സരവും ജയിച്ച് ഇന്ത്യ പരമ്പരയില്‍ ചോദ്യം ചെയ്യാനൊക്കാത്ത ലീഡ് നേടി.
സൂപ്പര്‍ ഓവറില്‍ അവസാന രണ്ടു പന്തില്‍ സിക്സ് പറത്തിയ രോഹിത് ശര്‍മയാണ് ഇന്ത്യക്ക് വിജയം നല്‍കിയത്. ആദ്യം അര്‍ധ സെഞ്ചുറി കടന്ന രോഹിത് സൂപ്പര്‍ ഓവറിലും തകര്‍ത്തടിച്ചു. രോഹിതാണ് മാന്‍ ഓഫ് ദ മാച്ച്. 2008-09ല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള സംഘത്തിനും കഴിഞ്ഞ വര്‍ഷം രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘത്തിനും ന്യൂസിലന്‍ഡില്‍ പരമ്പര നേടാനായില്ല. ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 179, ന്യൂസിലന്‍ഡ് 20 ഓവറില്‍ ആറു വിക്കറ്റിന് 179. സൂപ്പര്‍ ഓവര്‍ ന്യൂസിലന്‍ഡ് 17/0, ഇന്ത്യ 20/0.
സൂപ്പര്‍ ഓവറിലൂടെയാണ് വിജയികളെ നിര്‍ണയിച്ചത്. 20 ഓവര്‍ മത്സരത്തില്‍ സ്കോര്‍ നില തുല്യമായതോടെ സൂപ്പര്‍ ഓവറിലേക്കു കടക്കുകയായിരുന്നു. സൂപ്പര്‍ ഓവറില്‍ ആദ്യം ന്യൂസിലന്‍ഡ് ബാറ്റ് ചെയ്തു. ജസ്പ്രീത് ബുംറ എറിഞ്ഞ ഓവറില്‍ മാര്ട്ടിന് ഗപ്ടിലും കെയ്ന്‍ വില്യംസണും ചേര്‍ന്ന് 17 റണ്‍സ് നേടി. ഇന്ത്യക്കു ജയിക്കാന്‍ ആറു പന്തില്‍ 18 റണ്‍സ്. മറുപടി പറയാന്‍ രോഹിത് ശര്‍മയും കെ.എല്‍. രാഹുലുമാണ് ഇറങ്ങിയത്. ടിം സൗത്തിയാണ് പന്തെറിഞ്ഞത്. ആദ്യ പന്തില്‍ തന്നെ രണ്ട് റണ്‍സ് ഓടിയെടുത്ത രോഹിത് ശര്‍മ റണ്ണൗട്ടില്‍ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രോഹിത് ക്രീസില്‍ എത്തുന്നതിനു മുമ്പ് പന്ത് വിക്കറ്റ്കീപ്പര്‍ ടിം സീഫര്‍ട്ടിന്റെ കൈകളിലെത്തിയിരുന്നു. എന്നാല്‍ പന്ത് കൈയില്‍നിന്ന് വഴുതി.
രോഹിത് ക്രീസില്‍ കുത്തുകയും ചെയ്തു. രണ്ടാം പന്തില്‍ സിംഗിള്‍ പിറന്നപ്പോള്‍ മൂന്നാം പന്തില്‍ രാഹുല്‍ ബൗണ്ടറിയെടുത്തു. നാലാം പന്തില്‍ സിംഗിള്‍. ജയിക്കാന്‍ രണ്ടു പന്തില്‍ പത്ത് റണ്‍സ്. പന്ത് നേരിടുന്നത് രോഹിത്. മിഡ് വിക്കറ്റിനു മുകളിലൂടെ രോഹിത് പന്ത് ഗാലറിയിലെത്തിച്ചു. ഇനി ഒരു പന്തില്‍ നാലു റണ്‍സ് മാത്രം. സമ്മര്‍ദത്തിലായ സൗത്തി എറിഞ്ഞ പന്ത് ഇത്തവണയും രോഹിത് കാണികള്ക്കിടയിലെത്തിച്ചു. ഇന്ത്യക്ക് വിക്കറ്റ് നഷ്ടപ്പെടാതെ 20 റണ്‍സ്. രോഹിത് (നാലു പന്തില്‍ 15), രാഹുല്‍ (രണ്ടു പന്തില്‍ 5).
ഷമി തകര്‍ത്തു
അവസാന ഓവറില്‍ മുഹമ്മദ് ഷമിയുടെ മാസ്മരിക ബൗളിംഗാണ് മത്സരം സൂപ്പര്‍ ഓവറിലേക്കു കടത്തിയത്. ആ ഓവറില്‍ ജയിക്കാന്‍ വേണ്ടത് ഒമ്പത് റണ്‍സ്. കിവീസ് നേടിയതാകട്ടെ എട്ട് റണ്‍സും. ഷാമിയുടെ ആദ്യ പന്തില്‍ റോസ് ടെയ്ലര് സിക്സിനു പറത്തി. അടുത്ത പന്തില്‍ സിംഗിള്‍. മൂന്നാം പന്തില്‍ സെഞ്ചുറിക്ക് അഞ്ച് റണ്‍സ് മാത്രം അകലെയുണ്ടായിരുന്നു കെയ്ന്‍ വില്യംസണെ വിക്കറ്റ്കീപ്പര്‍ കെ.എല്‍. രാഹുല്‍ പിടിച്ചു. 48 പന്തില്‍ ആറു സിക്സും എട്ട് ഫോറും നേടിയാണ് കിവീസ് നായകന് 95 റണ്‍സിലെത്തിയത്്. ജയിക്കാന്‍ മൂന്നു പന്തില്‍ രണ്ടു റണ്‍സ് മാത്രം. നാലാം പന്തില്‍ റണ്‍സില്ല. അഞ്ചാം പന്ത് ടിം സീഫെര്‍ട്ടിന് ബാറ്റില്‍ കൊള്ളിക്കാനായില്ല. ബൈ ഓടിയെടുത്തു. അവസാന പന്തില്‍ ടെയ്ലര് (10 പന്തില്‍ 17) ബൗള്‍ഡാക്കി മത്സരം സമനിലയിലെത്തിച്ചു.
തുടക്കം ഗംഭീരം പിന്നെ തകര്‍ച്ച
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. ഓപ്പണര്‍മാരായ രോഹിത്തും രാഹുലും ചേര്‍ന്ന് ഇന്ത്യക്ക് ഗംഭീരതുടക്കമാണ് നല്‍കിയത്. വെറും 54 പന്തില്‍നിന്ന് ഇരുവരും ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത് 89 റണ്‍സാണ്. എന്നാല്‍, ഒന്‍പതാം ഓവറിന്റെ അവസാന പന്തില്‍ ലോകേഷ് രാഹുല്‍ പുറത്തായത് നിര്‍ണായകമായി. രാഹുലിനെ കോളിന് ഡി ഗ്രാന്‍ഡ്ഹോമിന്റെ പന്തില്‍ കോളിന് മണ്‍റോ പിടികൂടി.
19 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 27 റണ്‍സെടുത്ത രാഹുലാണ് ആദ്യം പുറത്തായത്. സ്കോര്‍ 94ല്‍ നില്‍ക്കെ രോഹിത്തും വീണു. ആദ്യ രണ്ടു മത്സരങ്ങളിലെ മോശം ഫോം മറികടന്ന രോഹിത് തകര്‍പ്പന്‍ ഫോമിലായിരുന്നു. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധസെഞ്ചുറി തികച്ചത്. ഹാമിഷ് ബെന്നറ്റിന്റെ ആറാം ഓവറില്‍ 6, 6, 4, 4, 6 എന്നിങ്ങനെ നേടിയാണ് രോഹിത് സെഞ്ചുറിയിലെത്തിയത്. ട്വന്റി 20യില്‍ രോഹിത്തിന്റെ 20-ാം അര്‍ധസെഞ്ചുറിയും വേഗമേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറിയാണിത്. ഇതിനിടെ രാജ്യാന്തര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ 10,000 റണ്‍സെന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ആറാം ഓവറില്‍ രോഹിതില്‍നിന്ന് കണക്കിന് വാങ്ങിക്കൂട്ടിയ ബെന്നറ്റാണ് രോഹിതിനെ വീഴ്ത്തിയത്.
സൗത്തി ക്യാച്ചെടുത്തു. 40 പന്തില്‍ ആറു ഫോറും മൂന്നു സിക്സും സഹിതം 65 റണ്‍സായിരുന്നു സമ്പാദ്യം. ഇതേ ഓവറിന്റെ അവസാന പന്തില്‍ ശിവം ദുബെയും (ഏഴു പന്തില്‍ മൂന്ന്) പുറത്തായത് തിരിച്ചടിയായി. ഇതോടെ വിക്കറ്റ് നഷ്ടം കൂടാതെ 89 റണ്‍സ് എന്ന നിലയില്‍നിന്ന് മൂന്നിന് 96 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ പതിച്ചു.
നാലാം വിക്കറ്റില്‍ രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ച വിരാട് കോഹ്ലി -ശ്രേയസ് അയ്യര്‍ സഖ്യം 46 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും സ്കോര്‍ 142ല്‍ നില്‍ക്കെ അയ്യര്‍ പുറത്തായി. 16 പന്തില്‍ ഒരു സിക്സ് സഹിതം 17 റണ്‍സെടുത്ത അയ്യരെ മിച്ചല്‍ സാന്റ്നറിന്റെ പന്തില്‍ ടിം സീഫര്‍ട്ട് സ്റ്റംപ് ചെയ്തു പുറത്താക്കി. 18 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും കോഹ്ലിയും മടങ്ങി. 27 പന്തില്‍ രണ്ടു ഫോറും ഒരു സിക്സും സഹിതം 38 റണ്‍സെടുത്ത കോഹ്ലിയുടെ വിക്കറ്റ് ബെന്നറ്റിനായിരുന്നു. മനീഷ് പാണ്ഡെയും (ആറു പന്തില്‍ 14) രവീന്ദ്ര ജഡേജയും (അഞ്ച് പന്തില്‍ പത്ത്) പുറത്താകാതെ നിന്നു. ടിം സൗത്തി എറിഞ്ഞ അവസാന ഓവറില്‍ ഇരുവരും രണ്ടു സിക്സടക്കം 18 റണ്‍സ് സ്വന്തമാക്കി.
കിവീസിനായി ബെന്നറ്റ് നാല് ഓവറില്‍ 54 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി. ബെന്നറ്റിന്റെ ആദ്യ രണ്ട് ഓവറില്‍ 40 റണ്‍സാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. എന്നാല്‍ പിന്നീടുള്ള രണ്ട് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്ത് ഇന്ത്യയെ പൂട്ടിയതും ബെന്നറ്റ് തന്നെ.
മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിന് മികച്ച തുടക്കമാണ് ലഭിച്ചത്. മാര്ട്ടിന് ഗപ്റ്റിലും കോളിന് മണ്‍റോയും ചേര്‍ന്ന് 47 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 21 പന്തില്‍ 31 റണ്‍സെടുത്ത ഗപ്റ്റിലിനെ പുറത്താക്കി ശാര്‍ദുല്‍ ഠാക്കൂര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു. 14 റണ്‍സെടുത്ത് മണ്‍റോയും പിന്നാലെ ക്രീസ് വിട്ടു. ജഡേജയുടെ പന്തില്‍ രാഹുല്‍ സ്റ്റംപ് ചെയ്യുകയായിരുന്നു. ഒമ്പത് റണ്‍സെടുത്ത സാന്റ്നര്‍ക്കും അധികം ആയിസുണ്ടായിരുന്നില്ല. ഗ്രാന്‍ഡ്ഹോം അഞ്ചു റണ്‍സെടുത്ത് പുറത്തായി.
എന്നാല്‍ ഒരുവശത്ത് വിക്കറ്റ് നഷ്ടപ്പെടുമ്പോഴും ഒരറ്റത്ത് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ് പിടിച്ചു നിന്നു. വില്യംസണ് നിന്നതാണ് മത്സരം അവസാന പന്തില്‍ വരെയെത്തിക്കാന്‍ കിവീസിനെ സഹായിച്ചത്. പക്ഷേ അവസാന ഓവറില്‍ ഷമിയുടെ പന്തില്‍ പുറത്തായ വില്ല്യംസണ് കിവീസിനെ വിജയതീരത്തെത്തിക്കാനായില്ല. എട്ടു ഫോറും ആറു സിക്സും സഹിതം 48 പന്തില്‍ 95 റണ്‍സായിരുന്നു വില്യംസണിന്റെ സമ്പാദ്യം. 10 പന്തില്‍ 17 റണ്‍സെടുത്ത ടെയ്ലര് അവസാന പന്തിലും ക്രീസ് വിട്ടു. ഇന്ത്യക്കായി ശര്‍ദുല്‍ ഠാക്കൂറും മുഹമ്മദ് ഷമിയും രണ്ടു വീതം വിക്കറ്റ് നേടി. ചാഹലും ജഡേജയും ഓരോ വിക്കറ്റ് വീതമെടുത്തു. ജസ്പ്രീത് ബുംറയ്ക്കെതിരേ കൃത്യമായ കണക്കുകൂട്ടലിലൂടെയാണ് കിവീസ് ബാറ്റ്സ്മാന്മാര് കളിച്ചത്. നാല് ഓവറില്‍ താരം 45 റണ്‍സാണ് വഴങ്ങിയത്. ബുംറയ്ക്കെതിരേ ആറു ഫോറും രണ്ടു സിക്സും നേടാനും കിവീസ് താരങ്ങള്‍ക്കായി.
സ്കോര്‍ബോര്‍ഡ്
ഇന്ത്യ
രോഹിത് ശര്‍മ സി സൗത്തി ബി ബെന്നറ്റ് 65, രാഹുല്‍ സി മണ്‍റോ ബി ഡി ഗ്രാന്‍ഡ്ഹോം 27, ദുബെ 3, കോഹ് ലി സി സൗത്തി ബി ബെന്നറ്റ് 38, അയ്യര്‍ സ്റ്റംപ്ഡ് സീഫര്‍ട് ബി ബെന്നറ്റ് 17, പാണ്ഡെ നോട്ടൗട്ട് 14, ജഡേജ നോട്ടൗട്ട് 10, എക്സ്ട്രാസ് 5, ആകെ 20 ഓവറില്‍ 179/5.
ബൗളിംഗ്
സൗത്തി 4-0-39-0, ബെന്നറ്റ് 4-0-54-3, സ്കോട് കുഗ്ലീജിന്‍ 2-0-10-0, സാന്റ്നര്‍ 4-0-37-1, സോധി 4-0-23-0, ഡി ഗ്രാന്‍ഡ്ഹോം 2-0-13-1
ന്യൂസിലന്‍ഡ്
ഗ്പ്ടില് സി സഞ്ജു വി. സാംസണ് (സബ്) ബി ഠാക്കൂര്‍ 31, മണ്‍റോ സ്റ്റംപ്ഡ് ബി ജഡേജ 14, വില്യംസണ് സി രാഹുല്‍ ബി ഷമി 95, സാന്റ്നര്‍ ബി ചാഹല്‍ 9, ഡി ഗ്രാന്‍ഡ്ഹോം സി ദുബെ ബി ഠാക്കൂര്‍ 5, ടെയ്ലര് ബി ഷമി 17, സീഫര്‍ട് നോട്ടൗട്ട് 0, എക്സ്ട്രാസ് 8, ആകെ 20 ഓവറില്‍ 179/6.
ബൗളിംഗ്
ഠാക്കൂര്‍ 3-0-21-2, ഷമി 4-0-32-2, ബുംറ 4-0-45-0, ചാഹല്‍ 4-0-36-1, ജഡേജ 4-0-23-1, ദുബെ 1-0-14-0
10,000 കടന്ന് രോഹിത്
ഓപ്പണറെന്ന നിലയില്‍ അന്താരാഷ് ട്ര ക്രിക്കറ്റില്‍ 10000 റണ്‍സ് കടന്ന നാലാമത്തെ ഇന്ത്യക്കാരനായി രോഹിത് ശര്‍മ. ക്രിക്കറ്റിലെ മൂന്നു ഫോര്മാറ്റില്നിന്നുമാണ് രോഹിത് ഈ നാഴികക്കല്ല് പിന്നിട്ടത്. ന്യൂസിലന്‍ഡിനെതിരേയുള്ള ട്വന്റി 20യിലാണ് രോഹിത് നേട്ടം പിന്നിട്ടത്. 219 ഇന്നിംഗ്സില്‍നിന്ന് 50.33 ശരാശരിയില്‍ 10,117 റണ്‍സാണു രോഹിത് നേടിയത്. ഈ പട്ടികയില്‍ 50ന് മുകളില്‍ ശരാശരിയുള്ള ഏകതാരവും ഈ മുംബൈക്കാരനാണ്. സുനില്‍ ഗാവസ്കര്‍, സച്ചിന് തെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ് എന്നിവരാണ് ആദ്യം ഈ നേട്ടം കൈവരിച്ച മൂന്നു പേര്.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
സെഞ്ചുറിക്ക് ഫുൾ മാർക്ക്
2011: വാൽത്താട്ടി 120*
2011: സെവാഗ് 119
2021: സഞ്ജു 119
ബാസ്കറ്റ്: എറണാകുളം, തിരുവനന്തപുരം ചാന്പ്യന്മാർ
ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
അഞ്ചടിച്ച് ഗണ്ണേഴ്സ്
യുവന്റസ് ഫൈനലിൽ
ഇഞ്ചുറി ടൈം മുംബൈ ടൈം
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം
തുടർച്ചയായ ആറ് തോൽവിക്കു ശേഷം ബംഗളൂരുവിന് വിജയം
ഐസിസി ലോകകപ്പ് ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യൻ വിക്കറ്റ് കീപ്പർ സ്ഥാനം ആർക്ക്?
എവർട്ടണിൽ ലിവർപൂൾ ഞെട്ടി
പിഎസ്ജി ജയം
അറ്റലാന്റ x യുവെ
ത്രില്ലർ പോരാട്ടത്തിൽ ഗുജറാത്തിനെ നാല് റൺസിന് കീഴടക്കി ഡൽഹി
യുവേഫ യൂറോ 2024 ന് ഇനി 50 ദിനങ്ങൾ മാത്രം അകലെ
സെഞ്ചുറിക്ക് ഫുൾ മാർക്ക്
2011: വാൽത്താട്ടി 120*
2011: സെവാഗ് 119
2021: സഞ്ജു 119
ബാസ്കറ്റ്: എറണാകുളം, തിരുവനന്തപുരം ചാന്പ്യന്മാർ
ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു
അഞ്ചടിച്ച് ഗണ്ണേഴ്സ്
യുവന്റസ് ഫൈനലിൽ
ഇഞ്ചുറി ടൈം മുംബൈ ടൈം
സൂപ്പർ സ്റ്റാർ...
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമോ യുസ്വേന്ദ്ര ചാഹൽ?
ജോക്കോ, ബോണ്‍മതി ലോക താരങ്ങൾ
ഇന്റർ ചാന്പ്യൻ
ഐഎസ്എൽ ഫൈനൽ വേദി തീരുമാനമായി
ആദ്യപാദം ഒഡീഷയ്ക്ക്
എറണാകുളം ഫൈനലിൽ
ആനന്ദിനുശേഷം കാൻഡിഡേറ്റ്സ് ചാന്പ്യനാകുന്ന ഇന്ത്യൻ താരമായി ഗുകേഷ്
ആനന്ദിന്റെ പിൻഗാമി...
ഗുകേഷിനായി അച്ഛൻ ഡോക്ടർ പ്രാക്ടീസ് ഉപേക്ഷിച്ചു...
ഓ... വൈശാലി!
രാജസ്ഥാന് ഒമ്പത് വിക്കറ്റ് ജയം
ബാസ്കറ്റ്: സൂപ്പർ സെമി
റയൽ ക്ലാസിക്കോ
യുണൈറ്റഡ് രക്ഷപ്പെട്ടു
ലിവർപൂൾ ജയം
എട മോനേ... ഗുകേഷ്... ചരിത്രത്തിനരികെ ഇന്ത്യയുടെ ഗുകേഷ്.
50 ആവേശം; ഈഡൻ ഗാർഡൻസിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് 50-ാം ജയം
സ്പിൻ മന്ത്ര
സർവം മെസി
വിവാ ആഴ്സണൽ
വെർസ്റ്റപ്പൻ ജയം
ഫൈനൽ സിറ്റി
ജിറോണ യൂറോപ്പിന്
ബാസ്കറ്റ്: ഇനി ക്വാർട്ടർ
കുറാഷ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യക്ക് കിരീടം
സൺറൈസേഴ്സ് ഹൈദരാബാദ് മൂന്നാം തവണയും 250 റൺസ് കടന്നു
ലോകറിക്കാർഡ് എട്ടാം വട്ടം
ബ്ലാസ്റ്റേഴ്സും ആർസിബിയും തമ്മിൽ...
ട്വന്റി-20 ലോകകപ്പ്: ഇന്ത്യൻ ടീം പ്രഖ്യാപനം 28ന്
ഐഎസ്എൽ : ഗോവ സെമിയിൽ
ജൂണിയർ ബാസ്കറ്റ്
കേരള ബ്ലാസ്റ്റേഴ്സിനെ എക്സ്ട്രാ ടൈം ഗോളിൽ കീഴടക്കി ഒഡീഷ സെമി ഫൈനലിൽ
ലക്നോ ജയം
More from other section
കേരളം ഇന്നു വിധിയെഴുതും
Kerala
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
National
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
More from other section
കേരളം ഇന്നു വിധിയെഴുതും
Kerala
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
National
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
International
ബൂസ്റ്റും ഹോർലിക്സും ഇനി ആരോഗ്യപാനീയമല്ല
Business
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
Latest News
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ഹൈദരാബാദ്: തുടർച്ചയായ ആറ് തോൽവിക്കു ശേഷം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയ മധുരം. ഐപിഎൽ ട്വന്റി-20...
Top