ഇംഗ്ലണ്ട് x ഓസീസ് മെഗാ ഷോ
ഇംഗ്ലണ്ട് x ഓസീസ് മെഗാ ഷോ
Tuesday, June 25, 2019 12:20 AM IST
ലണ്ടൻ: ക്രിക്കറ്റിന്‍റെ മെക്കയായ ലോഡ്സിൽ ഇന്ന് 2019 ഏകദിന ലോകകപ്പിന്‍റെ മെഗാ പോരാട്ടം. ക്രിക്കറ്റ് ലോകത്തെ ഏറ്റവും വാശിയേറിയ പോരാട്ടങ്ങളിലൊന്നായ ഇംഗ്ലണ്ട് - ഓസ്ട്രേലിയ മത്സരം ഇന്ന്. പന്ത് ചുരണ്ടലിനെത്തുടർന്ന് സസ്പെൻഷനുശേഷം തിരിച്ചെത്തിയ ഡേവിഡ് വാർണറും സ്റ്റീവ് സ്മിത്തും നേരത്തേതന്നെ ഇംഗ്ലീഷ് ആരാധകരുടെ കണ്ണിലെ കരടാണ്. ഇരുവർക്കുമെതിരായ യുദ്ധം ഇംഗ്ലീഷ് ആരാധകർ നേരത്തേ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഇന്നത്തെ പോരാട്ടം.

ഇംഗ്ലീഷ് നിരയിൽ പരിക്കേറ്റ ജെസണ്‍ റോയ് ഇന്നുണ്ടാകില്ല. തുടഞരന്പിനു പരിക്കേറ്റ റോയ് ഇന്നു കളിക്കില്ലെന്ന് ടീം വൃത്തങ്ങൾ അറിയിച്ചു. ശ്രീലങ്കയ്ക്കെതിരായ അപ്രതീക്ഷിത തോൽവിക്കുശേഷമാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. മറുവശത്ത് ഇന്ത്യയോട് മാത്രമേ ഓസ്ട്രേലിയ പരാജയപ്പെട്ടിട്ടുള്ളൂ. ഡേവിഡ് വാർണർ-ആരോണ്‍ ഫിഞ്ച് ഓപ്പണിംഗ് സഖ്യത്തിന്‍റെ മിന്നും ഫോമാണ് ഓസ്ട്രേലിയയുടെ കരുത്ത്. ബൗളിംഗിൽ മിച്ചൽ സ്റ്റാർക്ക്-പാറ്റ് കമ്മിൻസ് സഖ്യവും മികവ് ആവർത്തിക്കുന്നു.


ജോ റൂട്ട്, ജോണി ബെയർസ്റ്റോ, ഇയോൻ മോർഗൻ എന്നിവരുടെ ബാറ്റിംഗും ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവരുടെ പേസ് ആക്രമണവുമാണ് ഇംഗ്ലണ്ടിന്‍റെ ശക്തി. ലോകകപ്പിൽ ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയതിൽ 2/5ന് ഓസ്ട്രേലിയ മുന്നിലാണ്. ഇന്നത്തെ മത്സരത്തിൽ പക്ഷേ, 55 ശതമാനം വിജയസാധ്യത ഇംഗ്ലണ്ടിനാണ് കൽപ്പിക്കപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.