കിവീസ് റിട്ടേണ്‍സ്
കിവീസ് റിട്ടേണ്‍സ്
Sunday, June 23, 2019 12:14 AM IST
മാഞ്ചസ്റ്റർ: ഓപ്പണർമാരെ രണ്ടു പേരെയും ഏഴ് റണ്‍സിനുള്ളിൽ നഷ്ടപ്പെട്ട ന്യൂസിലൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്‍റെ ബാറ്റിംഗ് കരുത്തിൽ തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടത്തിലാണ് ന്യൂസിലൻഡ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലും കോളിൻ മണ്‍റോയും ഗോൾഡൻ ഡക്ക് ആയത്. ഇരുവരെയും പുറത്താക്കിയത് ഷെൽഡണ്‍ കോട്രെലും.

ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഒരു ടീമിന്‍റെ ഓപ്പണിംഗ് ബാറ്റ്സ്മാന്മാർ പൂജ്യത്തിനു പുറത്താകുന്നത് നാലാം തവണയാണ്. ഈ ലോകകപ്പിൽ രണ്ടാമതും, ഓസ്ട്രേലിയയ്ക്കെതിരേ അഫ്ഗാന്‍റെ രണ്ട് ഓപ്പണർമാരും പൂജ്യത്തിനു പുറത്തായിരുന്നു. 1983 ലോകകപ്പിൽ ന്യൂസിലൻഡിനെതിരേ പാക്കിസ്ഥാന്‍റെയും സിംബാബ്‌വെയ്ക്കെതിരേ ഇന്ത്യയുടെയും 1999ൽ പാക്കിസ്ഥാനെതിരേ സ്കോട്ട്‌ലൻഡിന്‍റെയും ഓപ്പണർമാർ പൂജ്യത്തിനു പുറത്തായിരുന്നു.


രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഏഴ് റണ്‍സ് എന്ന നിലയിൽ ക്രീസിൽ ഒന്നിച്ച കെയ്ൻ വില്യംസണും റോസ് ടെയ്‌ലറും മൂന്നാം വിക്കറ്റിൽ 160 റണ്‍സ് നേടി. ഏകദിനത്തിൽ കിവീസിനായി ഏറ്റവും അധികം 150ൽ കൂടുതൽ കൂട്ടുകെട്ട് നേടുന്ന (നാല് തവണ) സഖ്യമായി ടെയ്‌ലറും വില്യംസണും. 95 പന്തിൽ 69 റണ്‍സ് നേടിയ റോസ് ടെയ്‌ലറെ ക്രിസ് ഗെയ്‌ലാണ് പുറത്താക്കിയത്.
നേരിട്ട 124-ാം പന്തിൽ വില്യംസണ്‍ സെഞ്ചുറി തികച്ചു. ഇതോടെ ന്യൂസിലൻഡിനായി ക്യാപ്റ്റനായിരിക്കേ ഏറ്റവും അധികം സെഞ്ചുറി നേടിയ താരമെന്ന റിക്കാർഡിൽ സ്റ്റീഫൻ ഫ്ളെമിംഗിന് (ഏഴ് സെഞ്ചുറി) ഒപ്പമെത്തി വില്യംസണ്‍.

വില്യംസണ്‍ 154 പന്തിൽ 148 റണ്‍സ് നേടിയപ്പോൾ ന്യൂസിലൻഡിന്‍റെ സ്കോർ 50 ഓവറിൽ എട്ടിന് 291ൽ എത്തി. വിൻഡീസിനായി കോട്രെൽ നാല് വിക്കറ്റ് വീഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.