തണുപ്പനായി ഇൻഡെക്സുകൾ
തണുപ്പനായി ഇൻഡെക്സുകൾ
Monday, September 9, 2024 12:41 AM IST
ഓഹരി അവലോകനം / സോണിയ ഭാനു
പ്രതീക്ഷിച്ചപോലെതന്നെ ഓഹരിവിപണിയിൽ ഫണ്ടുകൾ ലാഭമെടുപ്പിനു മത്സരിച്ചത് ഓവർ ബോട്ട് മേഖലയിൽനിന്നും ഇൻഡക്സുകളെ അൽപ്പം തണുപ്പിക്കാൻ അവസരമൊരുക്കി. കഴിഞ്ഞ ലക്കം സൂചന നൽകിയതാണ്, വിപണി ബുള്ളിഷെങ്കിലും അമിതവാങ്ങൽ മൂലം ആടി ഉലയാനുള്ള സാധ്യതകൾ തെളിഞ്ഞുവെന്നത്.

ആ വിലയിരുത്തൽ ശരിവച്ച് മുൻനിര സൂചികകൾ ഒന്നര ശതമാനം ഇടിഞ്ഞു. ബോംബെ സെൻസെക്സ് 1182 പോയിന്‍റും നിഫ്റ്റി സൂചിക 383 പോയിന്‍റും പ്രതിവാര നഷ്ടത്തിലാണ്. മൂന്ന് മാസത്തിനിടെ ഇന്ത്യൻ മാർക്കറ്റ് ഇത്ര ശക്തമായ തിരിച്ചടിയെ അഭിമുഖീകരിക്കുന്നത് ആദ്യം. വാരത്തിന്‍റെ തുടക്കത്തിൽ വിപണി റിക്കാർഡ് പ്രകടനം കാഴ്ചവച്ച ശേഷമാണ് തിരുത്തലിന്‍റെ പാദയിലേക്ക് വഴുതിയത്.

ഓഹരി വിപണിക്ക് ഇടിവ്

നിഫ്റ്റി സൂചിക മുൻവാരത്തിലെ 25,235 പോയിന്‍റിൽനിന്നുള്ള കുതിപ്പിൽ 25,268ലെ റിക്കാർഡ് മറികടന്ന് 25,333 പോയിന്‍റ് വരെ ഉയർന്ന ചിത്രം സൃഷ്‌ടിച്ചു. എന്നാൽ, കഴിഞ്ഞവാരം സൂചിപ്പിച്ച രണ്ടാം പ്രതിരോധമായ 25,353 തകർക്കാനുള്ള സാവകാശം ലഭിച്ചില്ല. ഇതിനിടയിൽ വിപണി സാങ്കേതികമായി ബുള്ളിഷെങ്കിലും ഡെയ്‌ലി-വീക്കിലി ചാർട്ടുകളിൽ ഇൻഡിക്കേറ്റുകൾ പലതും ഓവർ ബോട്ടായത് ഫണ്ടുകൾ ഉയർന്ന റേഞ്ചിൽ പ്രോഫിറ്റ് ബുക്കിംഗിന് നിർബന്ധിതരാക്കി.

ഇതോടെ തിരുത്തലിലേക്ക് വഴുതിയ നിഫ്റ്റി 25,012ൽ ആദ്യസപ്പോർട്ട് തകർത്ത് 24,789 റേഞ്ചിലേക്ക് പരീക്ഷണങ്ങൾ നടത്തുമെന്ന ഘട്ടത്തിലാണ് താഴ്ന്ന റേഞ്ചിൽ പുതിയ ബയിംഗിന് ഫണ്ടുകൾ മത്സരിച്ചിറങ്ങിയത്. ഇതോടെ തകർച്ചയെ 24,801ൽ പിടിച്ചുനിർത്താൻ വിപണിക്കായി. വാരാന്ത്യദിനം ഇടപാടുകൾ അവസാനിക്കുമ്പോൾ സൂചിക 24,852 പോയിന്‍റിലാണ്.

ഈ വാരം ആദ്യതാങ്ങ് 24,663 പോയിന്‍റിലാണ്, തിരുത്തലിൽ ഈ സപ്പോർട്ട് തകർന്നാൽ സൂചിക 24,474 വരെ പരീക്ഷണങ്ങൾക്ക് മുതിരാം. അതേസമയം മുന്നേറാനുള്ള ശ്രമം തുടരുന്ന പക്ഷം 25,000 പ്രതിരോധം മറികടന്ന് 25,181 വരെ സഞ്ചരിക്കാം. ഈ പ്രതിരോധം ഭേദിച്ചാൽ സർവകാല റിക്കാർഡ് പ്രകടനത്തിന് നിക്ഷേപകർ വീണ്ടും സാക്ഷ്യം വഹിക്കും. നിഫ്റ്റി അതിന്‍റെ 5, 20 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്നത് ചെറിയതോതിൽ ദുർബലാവസ്ഥയ്ക്ക് ഇടയാക്കാമെങ്കിലും അനുകൂല വാർത്തകൾ വിപണിക്ക് പുത്തൻ ഉണവ് സമ്മാനിക്കാം.


മൂന്നാഴ്ച നീണ്ട ബുൾ റാലിക്കു ശേഷം സെൻസെക്സിനും തളർച്ച. സൂചിക 82,365 പോയിന്‍റിൽനിന്നും മികവ് കാണിച്ചുകൊണ്ട് 82,637ലെ റിക്കാർഡ് തകർത്ത് ഒരവസരത്തിൽ 82,725 വരെ ഉയർന്നു. ഇതിനിടയിൽ ഉടലെടുത്ത ലാഭമെടുപ്പും വില്പനയും വിപണി അല്പം ആടിയുലയാൻ കാരണമായതോടെ സൂചിക 80,981ലേക്ക് താഴ്ന്നങ്കിലും വ്യാപാരാന്ത്യം കരുത്തു തിരിച്ചുപിടിച്ച് 81,183 പോയിന്‍റിൽ ക്ലോസിംഗ് നടന്നു. സെൻസെക്സിന് ഈ വാരം ആദ്യതാങ്ങ് 80,534 പോയിന്‍റിലാണ്. വില്പന സമ്മർദം ശക്തമായാൽ സൂചിക 79,885 വരെ തിരുത്തലിനു മുതിരാം. അനുകൂല വാർത്തകൾ പുറത്തുവന്നാൽ സൂചിക 82,278-83,373 റേഞ്ചിലേക്ക് തിരിച്ചുവരവ് കാഴ്ചവയ്ക്കും.

ആകാംക്ഷയോടെ വിദേശ ഫണ്ടുകൾ

യുഎസ് ഫെഡ് റിസർവ് നീക്കങ്ങളെ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് വിദേശ ഫണ്ടുകൾ. നാണയപ്പെരുപ്പം നിയന്ത്രണത്തിൽ വരുന്നതും തൊഴിലില്ലാമ നേരത്തേ കണക്കു കൂട്ടിയതിലും താഴ്ന്നതും പലിശ നിരക്കുകളിൽ ഭേദഗതികൾക്ക് കേന്ദ്രബാങ്കിനെ പ്രേരിപ്പിക്കാം. പിന്നിട്ടവാരം വിദേശ ഫണ്ടുകൾ വാരത്തിന്‍റെ ആദ്യപകുതിയിൽ 3740.17 കോടി രൂപ നിക്ഷേപിച്ചെങ്കിലും അവസാന രണ്ട് ദിവസങ്ങളിലായി അവർ 1309.64 കോടി രൂപയുടെ ഓഹരികൾ വിറ്റുമാറി. അതേസമയം, എല്ലാ ദിവസങ്ങളിലും ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ നിക്ഷേപത്തിന് മത്സരിച്ചു. മൊത്തം 7442.20 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപയ്ക്ക് ഇടിവ്

രൂപ വീണ്ടും ദുർബലാവസ്ഥയിൽ, വിനിമയനിരക്ക് 83.82ൽ നിന്നും 84.09ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം 83.97ലാണ്. രൂപയുടെ ചലനങ്ങൾ വീക്ഷിച്ചാൽ വിപണി 83.60-84.45 റേഞ്ചിൽ നീങ്ങാം.

രാജ്യാന്തര വിപണിയിൽ സ്വർണത്തിന് 2,500 ഡോളറിലെ സപ്പോർട്ട് വാരാന്ത്യം നഷ്ടപ്പെട്ടങ്കിലും മഞ്ഞലോഹം ബുള്ളിഷ് ട്രന്‍റ് നിലനിർത്തുകയാണ്. മുൻവാരത്തിലെ 2502ൽ നിന്നും 2529 വരെ ഉയർന്ന അവസരത്തിൽ ഉടലെടുത്ത വില്പന സമ്മർദത്തിൽ 2485ലേക്ക് ഇടിഞ്ഞങ്കിലും ക്ലോസിംഗിൽ നിരക്ക് 2497 ഡോളറിലാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.