എഥിലീൻ ഓക്സൈഡിന്റെ ഉപയോഗത്തിനു പരിധി നിശ്ചയിക്കാൻ സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം നിശ്ചയിക്കുന്ന അന്താരാഷ്ട്ര സമിതിയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ ഇടപെടണമെന്നു സംഘടനകൾ എഥിലീൻ ഓക്സൈഡ് ഉപയോഗം സംബന്ധിച്ച് ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായരംഗത്തുണ്ടായ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് സ്പൈസസ് എക്സ്പോർട്ട് സംഘടനകൾ ആവശ്യപ്പെട്ടു.
ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായത്തിന്റെ വിശ്വാസ്യത തകർക്കുന്ന പ്രചാരണങ്ങൾക്കെതിരേ ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറത്തിനു (എഐഎസ്ഇഎഫ്) പുറമെ, ഇന്ത്യൻ സ്പൈസ് ആൻഡ് ഫുഡ് സ്റ്റഫ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (ഐഎസ്എഫ് ഇഎ), ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസ് ട്രേഡ് അസോസിയേഷൻ (ഐപിഎസ്ടിഎ), ഫെഡറേഷൻ ഓഫ് ഇന്ത്യൻ സ്പൈസ് സ്റ്റോക്ക് ഹോൾഡേഴ്സ് (എഫ്ഐഎസ്എസ്) എന്നീ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
ഇടിഒ വഴി സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ മേൽനോട്ടവും പരിശോധനയും സർട്ടിഫിക്കേഷനും ഉൾപ്പെടുന്ന ശക്തമായ നിയന്ത്രണ ചട്ടക്കൂട് ആവശ്യമാണെന്നു സംഘടനകൾ ചൂണ്ടിക്കാട്ടി. സംസ്കരിച്ച സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണങ്ങളെയും സുരക്ഷയെയും കുറിച്ചു ബോധവത്കരണം നടത്തണം. എഥിലീൻ ഓക്സൈഡിന്റെ ഉപയോഗം സംബന്ധിച്ചു തെറ്റിദ്ധാരണകളും ആശങ്കകളും നീക്കേണ്ടതുണ്ടെന്നും സംഘടനാ പ്രതിനിധികൾ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം കയറ്റുമതി 14.26 ലക്ഷം ടൺ സുഗന്ധവ്യഞ്ജനങ്ങളുടെ ഉത്പാദനത്തിലും കയറ്റുമതിയിലും മുൻനിരയിലാണ് ഇന്ത്യ. കഴിഞ്ഞ സാന്പത്തിക വർഷം ഏകദേശം 4.2 ബില്യൺ ഡോളറിന്റെ (14.26 ലക്ഷം ടൺ) സുഗന്ധവ്യഞ്ജനങ്ങൾ രാജ്യം കയറ്റുമതി ചെയ്തു. ഇത്രയും അളവിൽ കയറ്റുമതി ചെയ്യപ്പെടുന്ന സുഗന്ധവ്യഞ്ജനങ്ങളിൽ ചെറിയ ശതമാനമെങ്കിലും പല കാരണങ്ങളാൽ നിരസിക്കപ്പെടുന്നതു
തിരിച്ചടിയാണ്.