ബിജാപുർ: തലയ്ക്ക് 40 ലക്ഷം രൂപ വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവ് സുധാകർ എന്നറിയപ്പെടുന്ന നരസിംഹ ചാലം (67) സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സിപിഐ(മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമായ സുധാകർ ഛത്തീസ്ഗഡിലെ ബിജാപുരിൽ നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

ആന്ധ്രപ്രദേശ് വെസ്റ്റ് ഗോദാവരി സ്വദേശിയായ സുധാകർ നിരവധി യുവാക്കളെ മാവോയിസ്റ്റ് ആശയത്തിലേക്കു വഴിതിരിച്ചുവിട്ടയാളാണ്. ഇതുകൂടാതെ ഛത്തീസ്ഗഡിൽ എണ്ണമറ്റ ആക്രമണങ്ങളിലും പങ്കാളിയായി.


ഇന്നലെ ഇന്ദ്രാവതി നാഷണൽ പാർക്ക് മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് സുധാകർ കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡ് പോലീസിന്‍റെ ഭാഗമായ സ്പെഷൽ ടാസ്ക് ഫോഴ്സ്, ഡിസ്‌ട്രിക്‌ട് റിസർവ് ഗാർഡ് എന്നിവയും സിആർപിഎഫിന്‍റെ കോബ്ര ബറ്റാലിയനും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്.

മേയ് 21ന് ഛത്തീസ്ഗഡിലെ നാരായൺപുർ-ബിജാപുർ ജില്ലകളുടെ അതിർത്തിയിൽ നടന്ന ഏറ്റുമുട്ടലിൽ ഉന്നത മാവോയിസ്റ്റ് നേതാവ് ബസവരാജു (70) ഉൾപ്പെടെ 27 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു.