പ്രതിപക്ഷ നേതാവായി തുടക്കം കസറി രാഹുൽ
പ്രതിപക്ഷ നേതാവായി തുടക്കം കസറി രാഹുൽ
Thursday, June 27, 2024 2:58 AM IST
ന്യൂഡൽഹി: പത്തു വർഷത്തിനുശേഷം ആദ്യമായി പതിനെട്ടാം ലോക്സഭയിൽ നേടിയെടുത്ത പ്രതിപക്ഷ നേതൃസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ തുടക്കം കസറി. ബഹളങ്ങളില്ലാതെ പക്വതയും വിവേകവും പ്രകടമാക്കാൻ ഭരണഘടനാ പദവിയിൽ ആദ്യമായെത്തിയ രാഹുലിന് കഴിഞ്ഞു. പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യദിനത്തിൽ കിട്ടിയ അവസരം ഹ്രസ്വമെങ്കിലും മുനയും അർഥവുമുള്ള പ്രസംഗത്തിലൂടെ നന്നായി വിനിയോഗിക്കുകയും ചെയ്തു.

ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിർലയെ വേദിയിലേക്ക് ആനയിക്കുന്നതിനു മുന്പായി, രാഷ്‌ട്രീയ എതിരാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഹൃദ്യമായി ഹസ്തദാനം ചെയ്തതുമുതൽ അജൻഡയിലില്ലാതെ അടിയന്തരാവസ്ഥയെ അപലപിക്കുന്ന പ്രമേയം സ്പീക്കർ വായിച്ചപ്പോഴും അതേത്തുടർന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ ബഹളങ്ങൾക്കിടയിലും അക്ഷോഭ്യനായി സ്വന്തം കസേരയിലിരുന്ന രാഹുൽ സുപ്രധാനമായ പുതിയ പദവിയിൽ വേറിട്ടുനിന്നു.

തെരഞ്ഞെടുപ്പുകാലത്ത് നടത്തിയ ഒരു അഭിമുഖത്തിൽ രാഹുൽ ആരാണെന്ന് (കോൻ രാഹുൽ?) എന്നുചോദിച്ച് അവഹേളിച്ച മോദിക്ക് ഇന്നലെ രാഹുലിനെ ബഹുമാനത്തോടെ സ്വീകരിക്കേണ്ടിവന്നതും ശ്രദ്ധേയമായി. ഉത്തരവാദിത്വമുള്ള പ്രതിപക്ഷത്തിന്‍റെയും സ്പീക്കറുടെയും റോളുകൾ എന്താണെന്നു ചൂണ്ടിക്കാട്ടിയുള്ള രാഹുലിന്‍റെ പ്രസംഗം, ഭരണഘടനാപദവിയിൽ അദ്ദേഹത്തിന്‍റെ ഉജ്വല വരവറിയിച്ചു. വെള്ള കോട്ടണ്‍ ജൂബയും പാന്‍റ്സുമായിരുന്നു രാഹുലിന്‍റെ ഇന്നലത്തെ വേഷം.

കേന്ദ്രത്തിലെ കാബിനറ്റ് മന്ത്രിയുടേതിനു തുല്യമായ റാങ്കും ആനുകൂല്യങ്ങളും സ്റ്റാഫും വസതിയും അടക്കം ലഭിക്കുന്ന പ്രതിപക്ഷ നേതാവിന് പാർലമെന്‍ററി ജനാധിപത്യത്തിൽ അവകാശങ്ങളേറെയാണ്.

ലോക്സഭയിലെ നേതാവായ പ്രധാനമന്ത്രി കഴിഞ്ഞാൽ രണ്ടാം സ്ഥാനം പ്രതിപക്ഷ നേതാവിന്‍റേതാണ്. രാഹുൽ ഗാന്ധിയുടെ ആദ്യ ഭരണഘടനാപദവി കൂടിയാണിത്. മുൻ യുപിഎ സർക്കാരിൽ കാബിനറ്റ് മന്ത്രിയാകാനുള്ള മൻമോഹൻ സിംഗിന്‍റെ ക്ഷണമടക്കം അധികാരവും പദവികളും നിരസിച്ചിരുന്ന രാഹുൽ ആദ്യമായാണു പാർലമെന്‍റിൽ വലിയ ഉത്തരവാദിത്വങ്ങളുള്ള പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.

കോണ്‍ഗ്രസ് പ്രവർത്തകസമിതിയുടെയും പ്രതിപക്ഷ ഇന്ത്യ സഖ്യം നേതാക്കളുടെയും അഭ്യർഥന മാനിച്ചായിരുന്നു സ്ഥാനം സ്വീകരിച്ചത്. ലോക്സഭാ സമ്മേളനം തുടങ്ങിയ തിങ്കളാഴ്ച മുതൽ ആദ്യമായി രാഹുൽ മുൻനിരയിലെ സീറ്റിലിരുന്നതോടെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നു തീർച്ചയായിരുന്നു.

നിർണായക സമിതികൾ

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ, ലോക്പാൽ, കേന്ദ്ര വിജിലൻസ് കമ്മീഷൻ, സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ, സിബിഐ ഡയറക്‌ടർ തുടങ്ങിയ നിയമാനുസൃത സ്ഥാപനങ്ങളുടെ തലവന്മാരെ നിയമിക്കുന്നതടക്കം രാജ്യത്തെ പ്രധാന തീരുമാനങ്ങൾ എടുക്കുന്ന സമിതികളിൽ അംഗമാണ് ലോക്സഭയിലെ പ്രതിപക്ഷ നേതാവ്. പബ്ലിക് അക്കൗണ്ട്സ്, പബ്ലിക് അണ്ടർടേക്കിംഗ്സ്, എസ്റ്റിമേറ്റ്സ് കമ്മിറ്റി തുടങ്ങിയ സംയുക്ത പാർലമെന്‍ററി സമിതികളിൽ ഉൾപ്പെടെ നിരവധി നിർണായക സമിതികളിലും പ്രതിപക്ഷ നേതാവ് അംഗമാണ്.

പാർലമെന്‍റിലെ ഇരുസഭകളിലും സഭാ നേതാവ് കഴിഞ്ഞാൽ പ്രതിപക്ഷ നേതാവിനാണു രണ്ടാമത്തെ സ്ഥാനം. പ്രതിപക്ഷ നേതാവ് എഴുന്നേറ്റു നിന്ന് ആവശ്യപ്പെട്ടാൽ സ്പീക്കർ അദ്ദേഹത്തിന് അവസരം നൽകണമെന്നാണു ചട്ടവും കീഴ്‌വഴക്കവും.

സർക്കാരിനെ പ്രതിരോധിക്കുന്നതിലും ജനകീയ, ദേശീയ പ്രശ്നങ്ങൾ പാർലമെന്‍റിൽ ഉയർത്തുന്നതിലും നിർണായകമാണു പ്രതിപക്ഷ നേതൃസ്ഥാനം. ബിജെപിക്ക് ലോക്സഭയിൽ കേവല ഭൂരിപക്ഷമില്ലാത്തതിനാൽ ഒരു പതിറ്റാണ്ടിനുശേഷം കോണ്‍ഗ്രസിനു കിട്ടിയ പ്രതിപക്ഷ നേതൃസ്ഥാനം ജനാധിപത്യത്തിൽ നിർണായകമാകും.

ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷത്തെ ഒന്നാംനിരയിലെ പ്രധാന ഇരിപ്പിടം പ്രതിപക്ഷ നേതാവിനുള്ളതാണെന്ന് റൂൾ ബുക്കിൽ പറയുന്നു. ലോക്സഭയിലും രാജ്യസഭയിലും ഉപാധ്യക്ഷൻ ഉണ്ടെങ്കിൽ അദ്ദേഹത്തിന്‍റെ സീറ്റിനടുത്താണ് പ്രതിപക്ഷ നേതാവിന്‍റെ ഇരിപ്പിടം.

തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ വേദിയിലേക്ക് (റോസ്ട്രം) ആനയിക്കുന്നതുപോലുള്ള ആചാരപരമായ അവസരങ്ങളിലും പ്രതിപക്ഷ നേതാവിന് പ്രത്യേക അവകാശങ്ങളുണ്ട്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും പാർലമെന്‍ററികാര്യ മന്ത്രിയും ചേർന്നാണു സ്പീക്കറെ വേദിയിലേക്കു കൊണ്ടുപോയി കസേരയിലിരുത്തുക. പാർലമെന്‍റിൽ രാഷ്‌ട്രപതി അഭിസംബോധന ചെയ്യുന്ന സമയത്ത് മുൻനിരയിലാകും പ്രതിപക്ഷ നേതാവിന്‍റെ ഇരിപ്പിടം.

“പ്രതിപക്ഷത്തെ നിശബ്‌ദമാക്കുന്നത് ജനാധിപത്യവിരുദ്ധം”

ന്യൂഡൽഹി: പ്രതിപക്ഷത്തെ നിശബ്‌ദമാക്കുന്നത് ജനാധിപത്യവിരുദ്ധമെന്നു രാഹുൽ ഗാന്ധി. പ്രതിപക്ഷത്തിന്‍റെ ശബ്‌ദം സഭയിൽ ഉയർത്താൻ അനുവദിച്ചുകൊണ്ട് സ്പീക്കർ കടമ നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ഗാന്ധി വ്യക്തമാക്കി.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കർ ഓം ബിർലയെ അഭിനന്ദിച്ചു നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. സഭ നന്നായി മുന്നോട്ടു കൊണ്ടുപോകുന്നതിന് എല്ലാവിധ പിന്തുണയും ഉറപ്പു നൽകുന്നതായി പ്രതിപക്ഷ നേതാവ് ഉറപ്പു നൽകി.

ഇന്ത്യൻ ജനതയുടെ ശബ്‌ദം ഭരണപക്ഷം മാത്രമല്ല, പ്രതിപക്ഷവും പ്രതിനിധീകരിക്കുന്നുണ്ട്. പ്രതിപക്ഷത്തെ നിശബ്‌ദമാക്കി സഭ കാര്യക്ഷമായി നടത്താമെന്ന ആശയം ജനാധിപത്യവിരുദ്ധമാണ്. ഭരണഘടനയെ സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങൾ പ്രതിപക്ഷത്തെ പ്രതീക്ഷയോടെ കാണുന്നുവെന്നും രാഹുൽ പറഞ്ഞു.

സഭ എത്രതവണ കാര്യക്ഷമമായി നടന്നു എന്നതില്ല, സഭയിൽ എത്രതവണ ഇന്ത്യയിലെ ജനങ്ങളുടെ ശബ്‌ദം കേൾക്കാൻ അനുവദിച്ചു എന്നതിലാണ് ജനാധിപത്യത്തിന്‍റെ വിജയം. ഭരണഘടന സംരക്ഷിക്കാനുള്ള കടമ സ്പീക്കർ നിർവഹിക്കുമെന്നു പ്രതീക്ഷിക്കുന്നതായും അതിനായി എല്ലാവിധ സഹകരണവും ഉറപ്പു നൽകുന്നതായും രാഹുൽ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.