നീറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു വാഗ്ദാനം: കോൽക്കത്തയിൽ ഒരാൾ അറസ്റ്റിൽ
നീറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താമെന്നു വാഗ്ദാനം:  കോൽക്കത്തയിൽ ഒരാൾ അറസ്റ്റിൽ
Thursday, June 27, 2024 2:58 AM IST
കോൽക്കത്ത: മെഡിക്കൽ പ്രവേശന പരീക്ഷയുടെ മെറിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി എംബിബിഎസ് പ്രവേശനം വാഗ്ദാനം ചെയ്തുവെന്ന കേസിൽ കോൽക്കത്തയിൽ ഒരാൾ അറസ്റ്റിൽ.

നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർന്നതുൾപ്പെടെ വിവാദങ്ങൾക്കിടെയാണ് തട്ടിപ്പിന്‍റെ വ്യാപ്തി വർധിപ്പിച്ച് പുതിയ ആരോപണം. ഷേക്സ്പിയർ സരണി പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കോൽക്കത്തയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇയാൾക്ക് ഏതെങ്കിലും തട്ടിപ്പുസംഘവുമായി ബന്ധമുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

12 ലക്ഷം രൂപ നൽകിയാൽ എംബിബിഎസ് പ്രവേശനം തരപ്പെടുത്താമെന്നായിരുന്നു വാഗ്ദാനം. മകന് സീറ്റ് ഉറപ്പാക്കാനായി അഞ്ചുലക്ഷം രൂപ നൽകിയെന്നും പരാതിക്കാരൻ പോലീസിനെ അറിയിക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.