പുതിയ സ്പീക്കർക്ക് അഭിനന്ദനങ്ങൾക്കൊപ്പം വിമർശനവും
പുതിയ സ്പീക്കർക്ക് അഭിനന്ദനങ്ങൾക്കൊപ്പം വിമർശനവും
Thursday, June 27, 2024 2:58 AM IST
ന്യൂഡൽഹി: പതിനെട്ടാം ലോക്സഭ സ്പീക്കറായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട ഓം ബിർലയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ച് വിവിധ കക്ഷി നേതാക്കൾ. എന്നാൽ, കഴിഞ്ഞ ലോക്സഭയുടെ കാലത്ത് സ്പീക്കർ സ്വീകരിച്ച നടപടികളെ വിമർശിക്കാനും നേതാക്കൾ മറന്നില്ല.

പ്രതിപക്ഷത്തിന്‍റെ ശബ്‌ദം അടിച്ചമർത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. തുടർന്നുള്ള പ്രവർത്തനങ്ങളിൽ സ്പീക്കർക്ക് പ്രതിപക്ഷത്തിന്‍റെ എല്ലാവിധ പിന്തുണയും ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ന്യായമായ എല്ലാ തീരുമാനങ്ങൾക്കുമൊപ്പം നിലനിൽക്കുമെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് വ്യക്തമാക്കി. പുതിയ സ്പീക്കർ നിഷ്പക്ഷനും പ്രതിപക്ഷ ബഹുമാനം പുലർത്തുന്നവനും ആകണമെന്ന് ഡിഎംകെ നേതാവ് ടി.ആർ. ബാലു പ്രസംഗത്തിൽ പറഞ്ഞു.

കഴിഞ്ഞ ലോക്സഭയിൽ അംഗങ്ങളെ സസ്പെൻഡ് ചെയ്തത് അഭികാമ്യമായ നടപടിയായിരുന്നില്ലെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദ്യോപാധ്യായ ഓർമിപ്പിച്ചു. എൻസിപി നേതാവ് സുപ്രിയ സുലെയും ഇക്കാര്യം സ്പീക്കറെ ഓർമിപ്പിച്ചു.

കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടാതെ പാസാക്കിയ ബില്ലുകളെപ്പറ്റിയും ലോക്സഭാംഗങ്ങളുടെ സസ്പെൻഷനെപ്പറ്റിയും കേരള കോണ്‍ഗ്രസ് എംപി ഫ്രാൻസിസ് ജോർജ് സഭയിൽ പ്രസംഗിച്ചു. കർഷകരുടെ വിഷയങ്ങളടക്കം വരുംദിവസങ്ങളിൽ ചർച്ച ചെയ്യപ്പെടണമെന്നും അദ്ദേഹം സ്പീക്കർക്ക് ആശംസ അറിയിച്ചുള്ള പ്രസംഗത്തിൽ പറഞ്ഞു.

പാർലമെന്‍റിന്‍റെ സ്വാതന്ത്ര്യവും പ്രതിപക്ഷത്തിന്‍റെ അവകാശങ്ങളും സംരക്ഷിക്കുന്നതായിരിക്കണം സ്പീക്കർപദവിയെന്ന് ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രനും സ്പീക്കറെ അനുമോദിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ ഓർമിപ്പിച്ചു.

സ്പീക്കർസ്ഥാനം പവിത്രമായ ഒരു പദവിയാണെന്നും സഭയുടെ നായകൻ എന്നനിലയിൽ സ്പീക്കർക്ക് നിർവഹിക്കാനുള്ള ദൗത്യം സുപ്രധാനമാണെന്നും മുസ്‌ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.

ആശംസ നേർന്ന് മോദി

ന്യൂഡൽഹി: പുതിയ സ്പീക്കറെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചു വർഷത്തെ ഓം ബിർലയുടെ അനുഭവം സഭയ്ക്ക് കൂടുതൽ പ്രയോജനം ചെയ്യുമെന്നും അടുത്ത അഞ്ചു വർഷത്തേക്ക് എല്ലാവിധ ആശംസകൾ നേരുന്നതായും മോദി ലോക്സഭയിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

വരുംവർഷങ്ങളിൽ സഭയെ നയിക്കുകയും സ്പീക്കറുടെ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ വലിയ പങ്ക് വഹിക്കാൻ സാധിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്രം ലഭിച്ച 70 വർഷങ്ങൾക്കുശേഷവും നടപ്പിലാക്കാൻ സാധിക്കാതിരുന്ന പല കാര്യങ്ങളും ബിർലയുടെ അധ്യക്ഷതയിൽ സഭയിൽ പാസാക്കാൻ സാധിച്ചുവെന്നും മോദി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.