അകാലി ദളിൽ കലാപം; ബാദലിന് പിന്തുണ പ്രഖ്യാപിച്ച് പ്രവർത്തകസമിതി
അകാലി ദളിൽ കലാപം; ബാദലിന് പിന്തുണ പ്രഖ്യാപിച്ച്  പ്രവർത്തകസമിതി
Thursday, June 27, 2024 2:58 AM IST
ചണ്ഡിഗഡ്: പാർട്ടിയിൽ കലാപം രൂക്ഷമായതിനു പിന്നാലെ ശിരോമണി അകാലി ദൾ (എസ്എഡി) അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലിനു പിന്തുണ പ്രഖ്യാപിച്ച് പാർട്ടി വർക്കിംഗ് കമ്മിറ്റി.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്വമേറ്റെടുത്ത് ബാദൽ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തുവന്നിരുന്നു.

ശിരോമണി അകാലി ദൾ വർക്കിംഗ് കമ്മിറ്റി സുഖ്ബീർ സിംഗ് ബാദലിന്‍റെ നേതൃത്വത്തിൽ പൂർണവിശ്വാസം അർപ്പിച്ചതായി പാർട്ടി എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. ചണ്ഡിഗഡിൽ നടന്ന പ്രവർത്തകസമിതി യോഗത്തിൽ ബാദലിനെ കൂടാതെ, ബൽവീന്ദർ സിംഗ് ബുന്ദർ, ദൽജിത് സിംഗ് ചീമ, മഹേഷ് ഇന്ദർ സിംഗ് ഗ്രേവൽ, ഹിരാ സിംഗ്, പരംജിത് സിംഗ് സർന‌ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. എന്നാൽ ബാദലിന്‍റെ നേതൃത്വത്തെ ചോദ്യംചെയ്ത് വിമതനേതാവും മുൻ മന്ത്രിയുമായ സിക്കന്ദർ സിംഗ് മുൽക്ക രംഗത്തു വന്നു.

ബാദൽ നേതൃത്വം നൽകിയ കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും പാർട്ടിക്ക് തിരിച്ചടിയുണ്ടായതായി അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ മാറ്റം വേണമെന്ന ആവശ്യവുമായി വിമതർ ജലന്ധറിൽ പ്രത്യേക യോഗം ചേർന്നിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് നേതാക്കൾക്കിടയിൽ അസ്വാരസ്യം ഉടലെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.