ശിവകുമാറിനെ ഒതുക്കാൻ സിദ്ധരാമയ്യ
ശിവകുമാറിനെ ഒതുക്കാൻ സിദ്ധരാമയ്യ
Thursday, June 27, 2024 2:58 AM IST
ബംഗളൂരു: മൂന്ന് ഉപമുഖ്യമന്ത്രിമാർ വേണമോയെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡാണ് അന്തിമ തീരുമാനമെടുക്കുകയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

ഹൈക്കമാൻഡ് എടുക്കുന്ന എന്തു തീരുമാനവും അന്തിമമാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വീരശൈവ-ലിംഗായത്ത്, പട്ടികജാതി/പട്ടികവർഗ, ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്നുകൂടി ഉപമുഖ്യമന്ത്രിമാർ വേണമെന്നാണു ചില മന്ത്രിമാർ ഉയർത്തുന്ന ആവശ്യം.

നിലവിൽ ഡി.കെ. ശിവകുമാർ മാത്രമാണ് ഉപമുഖ്യമന്ത്രിപദവിയിലുള്ളത്. അദ്ദേഹം വൊക്കലിംഗ സമുദായാംഗമാണ്. ശിവകുമാറിനെ ഒതുക്കാനുള്ള സിദ്ധരാമയ്യ വിഭാഗത്തിന്‍റെ നീക്കമാണിതെന്നാണ് കോൺഗ്രസിനുള്ളിൽത്തന്നെയുള്ള സംസാരം.

രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി പദം ശിവകുമാറിനു നൽകാമെന്ന് സർക്കാർ രൂപവത്കരണ വേളയിൽ പാർട്ടിയിൽ ധാരണയായിരുന്നു. ഇതിനു തടയിടാൻ സിദ്ധരാമയ്യ പക്ഷത്തെ മന്ത്രിമാരാണു കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.

സഹകരണ മന്ത്രി കെ.എൻ. രാജണ്ണ, പാർപ്പിട മന്ത്രി ബി. സെഡ്. സമീർ അഹമ്മദ് ഖാൻ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി എന്നിവരാണ് കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന ആവശ്യം വീണ്ടും ഉയർത്തിയത്.

മുഖ്യമന്ത്രിസ്ഥാനത്തിനായി ശിവകുമാറും സിദ്ധരാമയ്യയും ശക്തമായി രംഗത്തുവന്നപ്പോൾ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയാക്കിയാണ് കോൺഗ്രസ് പ്രശ്നം പരിഹരിച്ചത്.

സിദ്ധരാമയ്യയുടെ നീക്കത്തിൽ അതൃപ്തി പ്രകടിപ്പിച്ച ശിവകുമാർ, ഉചിതമായ സമയത്ത് പ്രതികരിക്കുമെന്ന് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.