ലോഡ് ഷെഡിംഗ് ഉടനില്ല
ലോഡ് ഷെഡിംഗ് ഉടനില്ല
Friday, May 3, 2024 4:51 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് തത്കാലം ലോഡ്ഷെഡിംഗ് ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. അതേസമയം വൻകിട വ്യവസായ ശാലകൾക്ക് രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടാകും.

വൈദ്യുതി ഉപയോഗം അധികമായി ഉയരുന്ന സാഹചര്യമുണ്ടായാൽ പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഡെപ്യൂട്ടി ചീഫ് എൻജിനിയർമാർക്ക് അനുമതി നൽകാനും വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്നലെ നടന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതോടെ കേരളത്തിന്‍റെ പല ഭാഗങ്ങളിലും തുടരുന്ന അപ്രഖ്യാപിത ലോഡ് ഷെഡിംഗ് തുടരുമെന്നാണ് സൂചന.

വൈദ്യുതി ഉപയോഗം സർവകാല റിക്കാർഡിലെത്തിയ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണകുട്ടിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.

പ്രതിദിനം 90 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് എത്തിക്കുന്ന സാഹചര്യം, ഇക്കാര്യത്തിലുണ്ടാകുന്ന സാന്പത്തിക പ്രതിസന്ധി, ഉപയോഗം കുതിച്ചുയർന്നതിനു പിന്നാലെ ലോഡ് താങ്ങാൻ കഴിയാതെ ട്രാൻസ്ഫോർമറുകൾ തകരാറിലാകുന്നത് എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ലോഡ് ഷെഡിംഗ് അനിവാര്യമാണെന്ന് കെഎസ്ഇബി സർക്കാരിനോട് ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.