മുഖ്യമന്ത്രിയുടേതു വാചക വ്യവസായ വികസന യാത്ര: രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടേതു വാചക വ്യവസായ  വികസന യാത്ര: രമേശ് ചെന്നിത്തല
Monday, December 9, 2019 1:08 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും സംഘത്തിന്‍റെയും വിദേശ പര്യടനം കൊണ്ട് വാചക വ്യവസായ വികസനമല്ലാതെ മറ്റൊരു നേട്ടവും സംസ്ഥാനത്തിനുണ്ടായിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തലസ്ഥാന നഗരിയിൽ വിശന്നു വലഞ്ഞ് കുഞ്ഞുങ്ങൾ മണ്ണ് വാരിത്തിന്ന സമയത്ത് കുടുംബത്തോടൊപ്പം വിദേശത്ത് ഉല്ലാസ യാത്ര നടത്തിയതിന്‍റെ ജാള്യത മറയ്ക്കാനാണ് നേട്ടങ്ങളുടെ വലിയ ലിസ്റ്റുമായി മുഖ്യമന്ത്രി എത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ഈ സർക്കാരിനു കീഴിൽ കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ വന്ന പ്രവാസികളായ പുനലൂരിലെ സുഗതനും ആന്തൂരിലെ സാജനും ആത്മഹത്യയിലാണ് അഭയം തേടേണ്ടി വന്നത്. അതാണ് ഇവിടത്തെ സ്ഥിതി. മരണശേഷം പോലും അവർക്ക് നീതി ലഭ്യമാക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലേക്ക് വ്യവസായികളെ ക്ഷണിക്കാൻ വിദേശത്തേക്ക് പോയത്. നീറ്റാ ജലാറ്റിൻ കന്പനി കേരളത്തിൽ 200 കോടിയുടെ നിക്ഷേപം കൂടി നടത്തുമെന്നാണ് അഭിമാനപൂർവം മുഖ്യമന്ത്രി അവകാശപ്പെടുന്നത്. നീറ്റാജലാറ്റിൻ കന്പനിയുടെ രൂക്ഷമായ പരിസ്ഥിതി മലിനീകരണം കാരണം പൊറുതി മുട്ടിയ തൃശൂർ കാടുകുറ്റിയിലെ ജനങ്ങൾ ദീർഘകാലമായി ജീവിക്കാനുള്ള അവകാശത്തിനായി പോരാടുകയാണ്.


തോഷിബയുമായി ചേർന്ന് ലിഥിയം ബാറ്ററി പാക്കിംഗ് യൂണിറ്റ് തുടങ്ങാൻ ശ്രമിക്കുന്നു എന്നാണു മറ്റൊരു അവകാശവാദം. 1970 മുതൽ 96 വരെ പ്രവർത്തിച്ചിരുന്ന കൊച്ചിയിലെ പഴയ തോഷിബ ആനന്ദ് ഫാക്ടറിയെ എങ്ങനെ പൂട്ടിച്ചെന്നും ആരാണ് തോഷിബയെ ഓടിച്ചതെന്നും നാട്ടുകാർക്കറിയാം. വീണ്ടും അവരെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി തന്നെ ക്ഷണിക്കുന്നത് വിരോധാഭാസമാണ്.

കഴിഞ്ഞ തവണ നെതർലൻഡ്സ് സന്ദർശിച്ചപ്പോൾ 30,000 നഴ്സുമാരെ കേരളത്തിൽ നിന്ന് റിക്രൂട്ട് ചെയ്യാൻ ധാരണയുണ്ടാക്കിയെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടിരുന്നു. ഒരൊറ്റയാളെപ്പോലും ഇതുവരെ റിക്രൂട്ട് ചെയ്തിട്ടില്ലെന്നും രമേശ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.