ജയ്പുര്‍: 14 വയസ് മാത്രമുള്ള വൈഭവ് സൂര്യവംശിയുടെ സെഞ്ചുറി വൈഭവത്തിൽ ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ രാജസ്ഥാൻ റോയസിനു ജയം. ഗുജറാത്ത് ടൈറ്റൻസിനെ എട്ടു വിക്കറ്റിന് രാജസ്ഥാൻ കീഴടക്കി. 38 പന്തിൽ 11 സിക്സും ഏഴു ഫോറും അടക്കം 101 റണ്‍സ് നേടിയ കൗമാര വിസ്മയം വൈഭവ് സൂര്യവംശിയാണ് രാജസ്ഥാന്‍റെ വിജയശിൽപ്പി.

210 റണ്‍സ് എന്ന വന്പൻ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ യശസ്വി ജയ്സ്വാൾ (40 പന്തിൽ 70 നോട്ടൗട്ട്), റിയാൻ പരാഗ് (15 പന്തിൽ 32 നോട്ടൗട്ട് എന്നിവരും രാജസ്ഥാനു വേണ്ടി തിളങ്ങി.
ചരിത്ര സെഞ്ചുറി

ഐപിഎൽ ചരിത്രത്തിലെ വേഗമേറിയ രണ്ടാം സെഞ്ചുറിയാണ്, നേരിട്ട 35-ാം പന്തിൽ സിക്സിലൂടെ ശതകത്തിലെത്തിയ സൂര്യവംശി സ്വന്തമാക്കിയത്. ഐപിഎൽ ചരിത്രത്തിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ, അതിവേഗ സെഞ്ചുറി നേടുന്ന അണ്‍ക്യാപ്ഡ് താരം, ഒരു ഇന്ത്യക്കാരന്‍റെ വേഗമേറിയ സെഞ്ചുറി തുടങ്ങിയ റിക്കാർഡുകളും വൈഭവ് സൂര്യവംശി സ്വന്തം പേരിനൊപ്പം ചേർത്തു.


സൂപ്പര്‍ ഗില്‍, ജോസ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഗുജറാത്ത് ടൈറ്റന്‍സിനുവേണ്ടി ഓപ്പണര്‍മാരായ സായ് സുദര്‍ശനും (30 പന്തില്‍ 39) ശുഭ്മാന്‍ ഗില്ലും (50 പന്തില്‍ 84) ആദ്യ വിക്കറ്റില്‍ 93 റണ്‍സ് അടിച്ചു. സുദര്‍ശന്‍റെ പുറത്താകലിനു പിന്നാലെ ജോസ് ബട്‌ലര്‍ ക്രീസില്‍.

26 പന്തില്‍ നാല് സിക്‌സും മൂന്നു ഫോറും അടക്കം ബട്‌ലര്‍ 50 റണ്‍സുമായി പുറത്താകാതെ നിന്നു. നാല് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്‌സ്. ഐപിഎല്‍ ചരിത്രത്തില്‍ 100 സിക്‌സ് എന്ന നാഴികക്കല്ലിലും ഗില്‍ എത്തി. 2025 ഐപിഎല്‍ സീസണില്‍ ഗില്ലിന്‍റെയും ബട്‌ലറിന്‍റെയും നാലാം അര്‍ധസെഞ്ചുറിയാണ്.