മലപ്പുറം: കാൽപ്പന്തുകളിയിൽ ഇന്ത്യൻ ഫുട്ബോളിൽ ചരിത്രമെഴുതിയ ഒരുപറ്റം താരങ്ങൾ ഏറ്റുമുട്ടിയപ്പോൾ മത്സരം തുല്യതയിൽ അവസാനിച്ചു. കേരള പോലീസ് ലെജൻഡ്സും മലപ്പുറം വെറ്ററൻസും തമ്മിലുള്ള മുപ്പതു മിനിറ്റ് നീണ്ട മത്സരം ഗോൾരഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു.

കേരള പോലീസിൽനിന്ന് വിരമിക്കുന്ന ഐ.എം. വിജയൻ, റോയ് റോജസ്, സി.പി. അശോകൻ എന്നിവർക്ക് സഹപ്രവർത്തകരും കൂട്ടുകാരും ഒരുക്കിയ സൗഹൃദ മത്സരമാണ് സമനിലയിൽ പിരിഞ്ഞത്. തൃശൂരും കണ്ണൂരും നടന്ന രണ്ടു ഫെഡറേഷൻ കപ്പിൽ ചാന്പ്യൻമാരായ കേരള പോലീസിന്‍റെ സ്വപ്നതുല്യമായ പോരാട്ടമായിരുന്നു ഏവരുടെയും മനസിൽ.

പോലീസിലെ എക്കാലത്തെയും താരമായ ഐ.എം. വിജയനും റോയി റോജസും മലപ്പുറം എംഎസ്പി അസിസ്റ്റന്‍റ് കമൻഡാന്‍റായാണ് വിരമിക്കുന്നത്. സഹതാരം സി.പി. അശോകൻ കെഎപി ഒന്നാം ബറ്റാലിയൻ അസിസ്റ്റന്‍റ് കമൻഡാന്‍റാണ്. ഏപ്രിൽ 30 നാണ് ഇവരുടെ ഒൗദ്യോഗിക വിരമിക്കൽ.


വ്യക്തിപരമായ കാരണങ്ങളാൽ റോയി റോജസ് പങ്കെടുത്തില്ല. ഐ.എം. വിജയനായിരുന്നു ലെജൻഡ്സ് ടീമിന്‍റെ നായകൻ. കെ.ടി. ചാക്കോ ഗോൾവല കാത്തു. കെ. രാജേഷ്, കുരികേശ് മാത്യു, അലക്സ് ഏബ്രഹാം, അശോകൻ, തോബിയാസ്, സുധീർ, സാജൻ, ഹബീബുറഹ്മാൻ, എ. സക്കീർ എന്നിവർ കളത്തിലിറങ്ങി. സന്തോഷ് ട്രോഫിയിലെ മുൻ കേരള ക്യാപ്റ്റൻ ആസിഫ് സഹീറായിരുന്നു മലപ്പുറം വെറ്ററൻസ് ക്യാപ്റ്റൻ.