കാർഷിക വ്യാപാരത്തിനുള്ള സാധ്യതകൾ കണ്ടെത്തി ദേശീയ ശിൽപശാല
കാർഷിക വ്യാപാരത്തിനുള്ള സാധ്യതകൾ കണ്ടെത്തി ദേശീയ ശിൽപശാല
Friday, June 28, 2024 5:57 PM IST
ന്യൂഡൽഹി: നൂതന അഗ്രി വാല്യൂ ചെയിൻ ഫൈനാൻസിംഗിലൂടെ ഇന്ത്യയിലെ കാർഷിക വ്യാപാരത്തിനുള്ള സാധ്യതകൾ തുറന്ന് കാട്ടുന്നതിന് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ ശിൽപ്പശാല സംഘടിപ്പിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ മുതിർന്ന ഉദ്യോഗസ്ഥർ ശിൽപ്പശാലയിൽ പങ്കെടുത്തു.

ഉൽപ്പാദന കേന്ദ്രീകൃത സമീപനത്തിൽ നിന്ന് ഡിമാൻഡ് അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളിലേയ്ക്ക് കാർഷിക മേഖല മാറണമെന്ന് കേന്ദ്ര കാർഷിക മന്ത്രാലയം സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു. കാർഷിക മൂല്യ ശൃംഖലയുടെ സമഗ്ര വികസനത്തിനും അവയെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നതിനും വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലേയ്ക്ക് ശ്രദ്ധ തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ പണ ലഭ്യതയും സാമ്പത്തിക സ്ഥിരത മെച്ചപ്പെടുത്തുന്നതിനുമായി ബിൽ ഡിസ്‌കൗണ്ടിംഗ്, ബ്രിഡ്ജ് ഫൈനാൻസിംഗ്, റിസ്ക് ഹെഡ്ജിംഗ് തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കാർഷിക ഉൽപ്പന്നങ്ങളുടെ സംസ്കരിക്കുന്നതിനും ബ്രാൻഡിംഗ് നടത്തുന്നതിനുമുള്ള സൗകര്യങ്ങയുടെ വികസനത്തിനും ഗ്രാമീണ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നബാർഡ് ചെയർമാൻ കെ.വി. ഷാജി ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലകളിലെ സഹകരണ സംഘങ്ങളുടെ വികസനമടക്കമുള്ള കാര്യങ്ങളും അദ്ദേഹം സൂചിപ്പിച്ചു.

പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) പദ്ധതിയിലൂടെ കാർഷിക മേഖലയിലെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനെക്കുറിച്ച് പിഎംഎഫ്ബി വൈ സിഇഒ റിതേഷ് ചൗഹാൻ പറഞ്ഞു.

കാർഷിക മേഖലയ്ക്ക് വായ്‌പ ലഭ്യത കാര്യക്ഷമമാക്കുന്നതിനും കാർഷിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും വിവിധ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റിയും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.