കാട്ടാനകളുടെ കൂട്ടം നാട്ടുകാരെ പരിഭ്രാന്തിയിലാക്കി
Monday, September 23, 2024 1:35 AM IST
കോയമ്പത്തൂർ: നരസിപുരം മേഖലയിൽ ഏഴിലധികം കാട്ടാനകളുടെ കൂട്ടം ഇറങ്ങിയത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പേരൂർ, മരുദാമല, മധുക്കരൈ, തുടിയലൂർ, വടവള്ളി, തൊണ്ടാമുത്തൂർ തുടങ്ങി കോയമ്പത്തൂരിന് ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിൽ കഴിഞ്ഞ മാസങ്ങളിൽ ആനകൾ തുടർച്ചയായി വീടുകൾക്കും കൃഷിയിടങ്ങൾക്കും നാശം വരുത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് നരസിപുരം മേഖലയിൽ ആനക്കൂട്ടം ആനകൾ ക്യാമ്പ് ചെയ്യുന്നതായി കണ്ടെത്തിയത്. പ്രദേശത്തെ കർഷകർ ഉടൻ തന്നെ വനംവകുപ്പിനെ വിവരം അറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനക്കൂട്ടം കൃഷിത്തോട്ടങ്ങളിലേക്ക് കടക്കുന്നത് തടയാൻ ശ്രമിച്ചു.


തുടർന്ന് ആനകളെ നിബിഡ വനമേഖലയിലേക്ക് തിരിച്ചയച്ചു. ഈ സംഭവം പ്രദേശത്തെ കർഷകരിലും നാട്ടുകാരിലും ഭീതി പരത്തിയിട്ടുണ്ട്. ആനക്കൂട്ടം കുട്ടികളുമായി കാട്ടിലേക്ക് മടങ്ങുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രദേശത്ത് നിരന്തര നിരീക്ഷണത്തിലാണ്.

ആനകൾ നാട്ടിലേക്ക് മടങ്ങുന്നത് തടയാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.