പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം വിപുലീകരണം തുടങ്ങി
Monday, September 23, 2024 1:35 AM IST
ഷൊർണൂർ: ചെറുകിട റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന്‍റെ ഭാഗമായി പട്ടാമ്പി റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം വിപുലീകരണം തുടങ്ങി. റെയിൽവേസ്റ്റേഷനിലെ രണ്ടു പ്ലാറ്റ്‌ഫോമുകളുടെയും മേൽക്കൂര വിപുലീകരണമാണ് നടക്കുന്നത്.

മേൽക്കൂര സ്ഥാപിക്കുന്നതിനുള്ള ഇരുമ്പുറാഡുകളുടെ വെൽഡിംഗ് ജോലികൾ തുടങ്ങി. ഇതിനുള്ള അടിത്തറകൾ നിർമിച്ച് കോൺക്രീറ്റ് തൂണുകൾ നേരത്തേ നിർമിച്ചിരുന്നു. പിന്നീട് പണി നീളുകയായിരുന്നു.

സ്റ്റേഷനിൽ ഒന്നാം പ്ലാറ്റ്‌ഫോമിൽ എൻജിൻ വന്നുനിൽക്കുന്ന ഭാഗത്തും രണ്ടാം പ്ലാറ്റ്‌ഫോമിൽ ഒഴിഞ്ഞുകിടക്കുന്ന ഭാഗത്തുമാണ് പുതുതായി മേൽക്കൂരകൾ വരിക. നിലവിൽ മഴ പെയ്യുമ്പോഴും വെയിൽ ഉള്ളപ്പോഴും വലിയ ബാഗുകളുമെടുത്ത് കോച്ചുകളിലേക്ക് എത്താൻ ഓടേണ്ട സ്ഥിതിയിലാണ് യാത്രക്കാർ. മുഴുവൻ സ്ഥലത്തും മേൽക്കൂര സ്ഥാപിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമാണ്.


ഒന്നാം പ്ലാറ്റ്‌ഫോമിൽ ടിക്കറ്റ് കൗണ്ടർമുതൽ പകുതി ഭാഗംവരെയും രണ്ടാം പ്ലാറ്റ്‌ഫോമിൽ എൻജിൻ വന്നുനിൽക്കുന്നയിടത്തെ കുറച്ചുഭാഗത്തും മാത്രമാണ് മേൽക്കൂരയുള്ളത്. ജനറൽ കംപാർട്ടുമെന്‍റുകളിൽ യാത്ര ചെയ്യുന്നവർക്കും ഇത് ദുരിതമാണ്. സ്റ്റേഷന്‍റെ മധ്യഭാഗത്തല്ല ടിക്കറ്റ് കൗണ്ടറുള്ളത്. ഒന്നാം പ്ലാറ്റ്‌ഫോമിൽ അവസാനബോഗി വന്നുനിൽക്കുന്നയിടത്താണ് ടിക്കറ്റ് നൽകുന്ന സ്ഥലം. നിലവിൽ യാത്രക്കാരുടെ ആവശ്യപ്രകാരം മൂന്നിടങ്ങളിൽ ചെറിയ ഷെൽട്ടറുകൾ നിർമിച്ചിട്ടുണ്ട്. എന്നാൽ ദീർഘദൂരയാത്രക്കാർക്ക് ഇതുകൊണ്ട് ഗുണമില്ല. ഭൂരിഭാഗം സ്ലീപ്പർ കോച്ചുകളും എസി കോച്ചുകളും വന്നുനിൽക്കുന്നയിടങ്ങൾ തുറന്നാണു കിടക്കുന്നത്. ഇരുപ്ലാറ്റ്‌ഫോമുകളിലും ലിഫ്റ്റിന്‍റെ നിർമാണവും പുരോഗമിക്കുകയാണ്.