ഷൊർണൂർ സർക്കാർ പ്രസിന്‍റെ പ്രവർത്തനം താളംതെറ്റുന്നു
Monday, September 23, 2024 1:35 AM IST
ഷൊർണൂർ: ഷൊർണൂർ സർക്കാർ പ്രസിന്‍റെ പ്രവർത്തനം താളം തെറ്റുന്നതായി പരാതി. അടിസ്ഥാന സാധന സാമഗ്രികളുടെ അപര്യാപ്തയാണ് പ്രസിന്‍റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നത്. അച്ചടി ജോലികൾക്ക് പേപ്പറില്ലാതെ വരുന്നതാണ് പ്രധാന പ്രശ്നം. ഈ പ്രശ്നം സമയബന്ധിതമായി പരിഹരിക്കാൻ കഴിയാത്ത സാഹചര്യമാണ്. കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിലാണ് കഴിഞ്ഞ ദിവസം കുറച്ച് റീൽ പേപ്പറുകൾ എത്തിയത്.

70 റീൽ പേപ്പറാണ് സ്റ്റേഷനറി ഡിപ്പാർട്ട്മെന്‍റ് പ്രസിൽ എത്തിച്ചത്. ഇതിൽ 60 ന് മുകളിൽ റീൽ ഇപ്പോൾ തന്നെ ഉപയോഗിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തിൽ ഹയർ സെക്കൻഡറി പരീക്ഷയുടെ ഉത്തരക്കടലാസ് പ്രിന്‍റ് ചെയ്യുന്നതിന് 50 റീൽ പേപ്പർ കൂടി ലഭ്യമാക്കിയിട്ടുണ്ട്. സ്റ്റേഷനറി ഡിപ്പാർട്ട്മെന്‍റ് രണ്ടാംഘട്ടമായി ഇവ കൂടി പ്രസിലെത്തിക്കും. ആശുപത്രിയുടെ ആവശ്യങ്ങൾക്കും, ലെറ്റർപാഡ് ആവശ്യങ്ങൾക്കും 2000 റീം പേപ്പർ കൂടി പ്രസിലേക്ക് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പോരെന്നുള്ളതാണ് യാഥാർഥ്യം.


ഒരു റീൽ പേപ്പറിൽ 20,000 കോപ്പിയാണ് പ്രിന്‍റ് ചെയ്യുന്നത്. 1960 ൽ സർക്കാർ സ്ഥാപിച്ച പ്രസിൽ 105 ബൈൻഡർമാരും 14 പ്രിന്‍റർമാരുമുൾപ്പെടെ ഇരുനൂറിലധികം തൊഴിലാളികളാണുള്ളത്.

40,000 കോപ്പികൾ വരെ അച്ചടിക്കാനുള്ള സംവിധാനങ്ങളും ആവശ്യത്തിന് ബൈൻഡർമാരും ഇവിടെ നിലവിലുണ്ട്. പേപ്പർ ലഭ്യമാകാതായതോടെ ആരോഗ്യ, തദ്ദേശ മേഖലകൾ തുടങ്ങിയവയുടെ ജോലികൾ എല്ലാം ഇപ്പോൾ പ്രതിസന്ധിയിലാണ്. കോഴിക്കോട്, പാലക്കാട്, മഞ്ചേരി, തൃശൂർ തുടങ്ങിയ നാലു മെഡിക്കൽ കോളജുകളുടെ മുഴുവൻ അച്ചടി ജോലിയും ഷൊർണൂർ സർക്കാർ പ്രസിലാണ് ചെയ്യുന്നത്. കൂടാതെ ജില്ലയിലെ താലൂക്ക് ആശുപത്രികളുടെ ജോലികൾ വേറെയുമുണ്ട്.

നിലവിൽ 28 പ്രിന്‍റേഴ്സ് ആവശ്യമായുള്ള സ്ഥലത്ത് ഇപ്പോൾ ആകെ 14 പേരാണ് ഉള്ളത്. 4 ഓഫ്സെറ്റ് മെഷീനുകളും, 2 എ ടു മിഷനുകളും, 4 കളർ വെബ്സെറ്റ് മെഷീനുകളും നിലവിൽ ഉണ്ട്. മറ്റ് അസംസ്കൃത വസ്തുക്കൾക്കും പ്രസിൽ കടുത്ത ക്ഷാമമുണ്ട്.