മുതലമട കള്ളിയമ്പാറയിൽ കാട്ടാന ഭീതിപരത്തുന്നു
Monday, September 23, 2024 1:35 AM IST
മുതലമട: കള്ളിയമ്പാറയിൽ ഇന്നലെ പുലർച്ചെ വൃദ്ധയും പേരക്കുട്ടിയും താമസിക്കുന്ന ഷീറ്റ് മേഞ്ഞ വീടിനു സമീപത്തെ തെങ്ങ് കാട്ടാന മറിച്ചിട്ടു. പരേതനായ അങ്കാളിയുടെ ഭാര്യ കമലാക്ഷിയും പേരമക്കളും കുടിലിൽ കഴിച്ചു കൂട്ടിയത് മരണഭയത്തിൽ. രണ്ടാഴ്ച മുൻപ് സമീപത്തു നിന്ന പ്ലാവും ഒറ്റയാൻ മറച്ചിട്ട് ചക്കപറിച്ചാണ് സ്ഥലം വിട്ടത്. പഞ്ചായത്തംഗം മണികണ്ഠൻ സ്ഥലത്തെത്തിയാണ് ഇരുവരേയും താത്കാലികമായി അവിടെ നിന്നും മാറ്റിയത്.

സ്ഥലത്ത് വൈദ്യുതിലൈൻ ഇല്ലാത്തതിനാൽ തെരുവ് വിളക്ക് സ്ഥാപിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ബന്ധപ്പെട്ട മുതലമട പഞ്ചായത്ത് അധികൃതർ. എന്നാൽ സോളാർ ലാന്പ് സ്ഥാപിച്ച് രാത്രിയിൽ വെളിച്ചം പഞ്ചായത്തംഗം ഭരണസമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കുറേമാസങ്ങളായി മാറിനിന്ന ആനക്കൂട്ടം വീണ്ടും ജനവാസകേന്ദ്രങ്ങളിലും തോപ്പുകളിലുമെത്തി സർവനാശം വരുത്തുകയാണ്.

രണ്ടു ദിവസം മുൻപ് വേലങ്കാട്ടിലും കാട്ടാനകള്‍സർവനാശമാണുണ്ടാക്കിയിരിക്കുന്നത്. വേലാങ്കാട് ചിദംബരൻ കുട്ടിയുടെ അഞ്ചു തെങ്ങുകൾ രണ്ട് ആനകൾ തള്ളി മറിചിട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കിടെയാണ് നാല് കാട്ടാനകള്‍ പ്രദേശത്ത് വ്യാപക കൃഷിനാശം വരുത്തിക്കൊണ്ടിരിക്കുകയാണ്. പത്ത് തെങ്ങുകളും 30 ലധികം കവുങ്ങുകളും എട്ട് മാവുകളും വേലാങ്കാട്ടില്‍ മാത്രം കാട്ടാനകള്‍ നശിപ്പിച്ചു.


ചപ്പക്കാട്, ചെമ്മണാമ്പതി പ്രദേശത്ത് മാവുകളും ജലസേചന പൈപ്പുകളും കൗങ്ങ് ഉള്‍പ്പെടെ നശിപ്പിച്ചിട്ടുണ്ട്. തെന്മലയോര പ്രദേശങ്ങളായ ചെമ്മണാമ്പതി മുതല്‍ എലവഞ്ചേരി പോക്കാമട വരെ രാത്രിയിലാണ് കാട്ടാനകള്‍ കൃഷിസ്ഥലങ്ങളില്‍ എത്തുന്നത്. തകർന്ന വൈദ്യുതി വേലി പുനഃസ്ഥാപിക്കുന്ന ജോലിയും എത്തിയ കാട്ടാനകളെ ഓടിക്കുന്ന ജോലിയും വനം വകുപ്പിന് വിശ്രമമില്ലാതെ ജോലിയായിരിക്കുകയാണ്.

കഴിഞ്ഞ കുറേ മാസങ്ങളായി അപ്രത്യക്ഷമായ ആനക്കൂട്ടമാണ് ഇപ്പോൾ മലയോര മേഖലയിൽ കാർഷിക വിളനാശം വരുത്തിക്കൊണ്ടിരിക്കുന്നത്. തെന്മലയിലെ കാട്ടാനകളെ ചെമ്മണാമ്പതി, തേക്കടി റോഡിലൂടെ പറമ്പിക്കുളം വനമേഖലയിലേക്ക് എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.