കടലിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
Sunday, June 30, 2024 11:43 PM IST
ചാത്തന്നൂർ: കടലിൽ കുളിയ്ക്കാനിറങ്ങിയ ബന്ധുക്കളായ രണ്ടു യുവാക്കൾ തിരയിൽപ്പെട്ട് മുങ്ങി മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ രക്ഷപ്പെട്ടു. ചാത്തന്നൂർ കാരം കോട് കൊച്ചുവിള പള്ളിക്കു സമീപം വലിയ വീട്ടിൽ നിസാർ-നുസ്രത്ത് ദമ്പതികളുടെ മകൻ അൽ അമീൻ (24), സഹോദരി ഭർത്താവ് കൊട്ടാരക്കര പള്ളിക്കൽ പ്ലാമൂട് വാവരഴിയത്ത് വീട്ടിൽ ബദറുദീൻ-റംല ബീവി ദമ്പതികളുടെ മകൻ അൻവർ (34) എന്നിവരാണ് മരിച്ചത്.

കാപ്പിൽ ബീച്ചിൽ ഇന്നലെ പകൽ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ചാത്തന്നൂരിൽ നിന്നും സുഹൃത്തുക്കളും ബന്ധുക്കളുമടങ്ങുന്ന നാലംഗ സംഘമാണ് കാപ്പിൽ ബീച്ചിൽ കടൽ കാണാനെത്തിയത്. അൽ അമീൻ, അൻവർ എന്നിവർ കടലിലേക്ക് കുളിയ്ക്കാനിറങ്ങുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ കടലിലിറങ്ങാതെ കരയിൽ തന്നെ നിന്നു. കടലിൽ കുളിക്കുകയായിരുന്ന അൽ അമീനും അൻവറും തിരയിൽപ്പെട്ട് മുങ്ങിമരിക്കുകയായിരുന്നു.

അൽ അമീൻ ബഹറിനിൽ ആയിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്കായി നാട്ടിലെത്തിയത്. അവധി ദിവസം ആഘോഷിക്കാനാണ് സഹോദരി ഭർത്താവും സുഹൃത്തുക്കളുമൊത്ത് കടൽ കാണാൻ പോയത്. ഈ ഭാഗത്തുകടലിൽ ഇറങ്ങുന്നതിന് ഇപ്പോൾ വിലക്കുണ്ട്. മഴയും കടൽക്ഷോഭവും ഉള്ളതിനാണു കടലിൽ ഇറങ്ങുന്നത് വിലക്കിയിരിക്കുന്നത്. എന്നാൽ വിലക്ക് അവഗണിച്ച് കടലിൽ ഇറങ്ങുന്നവരും നിരവധിയാണ്.

അൻവർ കൊട്ടാരക്കരയിൽ ടാക്സി ഡ്രൈവറാണ്. ഭാര്യാവീട്ടിൽ ഭാര്യയും മകനുമൊത്ത് അവധി ദിവസമായതിനാൽ എത്തിയതായിരുന്നു. അൽ അമീന്‍റെ സഹോദരി ആമിനയുടെ ഭർത്താവാണ് അൻവർ. ഒന്നര വയസുള്ള ആദംസിയ മകനാണ്. ബദരിയ്യ സഹോദരിയാണ്.

അമീന, ഫാത്തിമ എന്നിവർ അൽ അമീന്‍റെ സഹോദരിമാരാണ്. അൽ അമീൻ അവിവാഹിതനാണ്. അയിരൂർ പോലീസ് കേസെടുത്തു. മൃതദേഹങ്ങൾ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്മോമോർട്ടത്തിനു ശേഷം ഇന്നു ബന്ധുക്കൾക്കു വിട്ടുകൊടുക്കും.