• Logo

Allied Publications

Europe
എസ്എംവെെഎം ജർമനിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഫറൻസ് സംഘടിപ്പിച്ചു
Share
കൊളോൺ: ജർമനിയിലെ സീറോമലബാർ യുവജനസംഘടനയായ എസ്എംവെെഎം ജർമനിയുടെ ആഭിമുഖ്യത്തിൽ ആദ്യത്തെ നാഷണൽ യൂത്ത് കോൺഫറൻസ് "അവേക്ക് ജർമനി 2024' ഈ മാസം 16 മുതൽ 18 വരെ കൊളോൺ ലീബ്ഫ്രാവെൻ പള്ളിയിൽ വച്ച് സീറോമലബാർ കമ്യൂണിറ്റിയുമായി ചേർന്ന് നടത്തപ്പെട്ടു.

16ന് യൂറോപ്പ് അപ്പസ്തോലിക വിസിറ്റേറ്റർ സ്റ്റീഫൻ ചിറപ്പണത്തു പിതാവ് തിരിതെളിച്ചു ഉദ്ഘാടനം നിർവഹിച്ചു. യൂറോപ്പ് യൂത്ത് ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കലാണ് കോൺഫറൻസിനു നേതൃത്വം നൽകിയത്.

ജർമനിയിലെ സീറോമലബാർ കമ്യൂണിറ്റിയുടെ കോഓർഡിനേറ്ററും എസ്എംവെെഎം ജർമനിയുടെ ചാപ്ലൈനുമായ ഫാ. ഇഗ്‌നേഷന്സ് ചാലിശേരി ആണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.

എഴുത്തുകാരനും മോട്ടിവേഷണൽ സ്‌പീക്കറുമായ ജോസഫ് അന്നംക്കുട്ടി ജോസ് ആയിരുന്നു മുഖ്യാതിഥി. ജർമനിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 ഓളം യുവജനങ്ങൾ കൊളോണിൽ താമസിച്ച് പരിപാടിയിൽ പങ്കെടുത്തു.

കൂടാതെ 32 സിസ്റ്റേഴ്സും നിരവധി വൈദികരും അവരുടെ സാന്നിധ്യം കൊണ്ട് ഈ പരിപാടിയെ അനുഗ്രഹീതമാക്കി. യുവജനങ്ങൾക്കായി കൗൺസിലിംഗ്‌ ഏർപ്പെടുത്തിയിരുന്നു. കൂടാതെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെ കലാപരിപാടികളും ഉച്ചയ്ക്ക് ശേഷം നടത്തപ്പെട്ടു.



17ന് യുവജനങ്ങൾക്ക് പുറമേ യുവകുടുംബങ്ങളിൽ നിന്നും ഏകദേശം 170 ഓളം അംഗങ്ങൾ പങ്കെടുത്തു. ഇതിൽ ഏകദേശം 50 ഓളം കുട്ടികളും ഉണ്ടായിരുന്നു. പിതാവിന്‍റെ നേതൃത്വത്തിൽ 11 വൈദീകർ സമൂഹബലി അർപ്പിച്ചു പ്രാർഥിച്ചു.

വിശുദ്ധ കുർബാനയും കുമ്പസാരവും അതോടൊപ്പം ആരാധനയും മൂന്നു ദിവസങ്ങളിൽ ഉണ്ടായിരുന്നു. 17ന് നടത്തപ്പെട്ട ആരാധനയും കൈവയ്പ്പു ശുശ്രൂഷയും വലിയ ഒരു അഭിഷേകം തന്നെയായിരുന്നു.

നർമത്തിൽ ചാലിച്ച ജോസഫ് അന്നംക്കുട്ടി ജോസിന്‍റെ വാക്കുകൾ യുവജനങ്ങൾക്ക് ഏറെ ഉൾകാഴ്ച നൽകുന്നത് ആയിരുന്നു. ഉച്ചകഴിഞ്ഞു നടത്തപ്പെട്ട പാനൽ ചർച്ചയും ഏറെ ശ്രദ്ധ ആകർഷിച്ചു.

എസ്എംവെെഎം ജർമനിയുടെ അഞ്ച് റീജിയണിൽ നിന്നുള്ള പ്രവർത്തനങ്ങൾ മറ്റുള്ള യുവജനങ്ങളുമായി പങ്കുവച്ചു. 18ന് യുവജനങ്ങൾ റീജിയൺ തിരിഞ്ഞു ഭാവി പരിപാടികളെക്കുറിച്ചു ചർച്ച നടത്തി.

അന്നേ ദിവസം നടത്തപ്പെട്ട ആരാധനയിൽ വൈദീകർക്കുവേണ്ടിയും സന്യസ്തർക്കുവേണ്ടിയും പ്രേത്യേക പ്രാർഥനകൾ നടത്തി. യൂറോപ്യൻ ജനതയെത്തന്നെ വിശ്വാസത്തിലേക്ക് നയിക്കാൻ കഴിയുന്ന വിധത്തിലാണ് ജർമനിയിലെ യുവജനങ്ങളുടെ പ്രവർത്തനങ്ങൾ.

രാജ്യത്തിന്‍റെ വിവിധ ഇടങ്ങളിൽ വിശ്വാസത്തിന്‍റെ കൊടുങ്കാറ്റായി വീശാൻ യൂത്ത് കോൺഫറൻസ് ഒരു തുടക്കം ആകുമെന്ന് പ്രതീക്ഷയോടെയാണ് പങ്കെടുത്ത എല്ലാവരും മടങ്ങിയത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനം ശനി‌യാഴ്ച.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' ശനി‌യാഴ്ച ബർമ
ഓണംസർഗസംഗമം സംഘടിപ്പിച്ച് ലിമ വേൾഡ് ലൈബ്രറി.
കോട്ടയം: സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബിൽ
മെജുഗൊറെ മരിയൻ തീർഥാടനത്തിന് വത്തിക്കാന്‍റെ അംഗീകാരം.
വത്തിക്കാൻ: വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ ബോസ്‌നിയ ആൻഡ് ഹെർസഗോവിന(പഴയ യുഗോസ്ലാവിയ) യിൽപ്പെട്ട മെജുഗോറെയിലെ മ
യൂറോപ്യന്‍ യൂണിയൻ കുടിയേറ്റ, അഭയ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി നെതര്‍ലന്‍ഡ്സ്.
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍റെ പൊതു കുടിയേറ്റ, അഭയ നയത്തില്‍ നിന്ന് ഇളവ് അഭ്യര്‍ത്ഥിക്കാന്‍ പദ്ധതിയിട്ടതായി നെതര
ബ്ലാക്ക്റോക്ക് സെന്‍റ് ജോസഫ്‌സ് കുർബാന സെന്‍റർ ഓണാഘോഷം: ഫാ. ജോസഫ് ഓലിയക്കാട്ടിൽ ഉദ്‌ഘാടനം ചെയ്യും.
ഡബ്ലിൻ: സെന്‍റ് ജോസഫ് സീറോമലബാർ കമ്യൂണിറ്റി ബ്ലാക്ക്റോക്കിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓണാഘോഷ പരിപാടി നടക്കും.