• Logo

Allied Publications

Europe
ജര്‍മനിയിലെ നാറ്റോ കേന്ദ്രത്തില്‍ സുരക്ഷ ശക്തമാക്കി
Share
ബര്‍ലിന്‍: ജര്‍മനിയിലുള്ള നാറ്റോയുടെ വ്യോമ പ്രതിരോധ ദീര്‍ഘദൂര റഡാര്‍ നിരീക്ഷണ, നിയന്ത്രണ കേന്ദ്രത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി. ആക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

അത്യാവശ്യമല്ലാത്ത എല്ലാ ജീവനക്കാരെയും കേന്ദ്രത്തില്‍നിന്ന് മാറ്റിയതായി നാറ്റോ അറിയിച്ചു. നെതര്‍ലന്‍ഡ്സിന്‍റെ അതിര്‍ത്തിക്കടുത്തുള്ള ഗെല്‍സന്‍കിര്‍ഷെന്‍ വ്യോമതാവളത്തിനാണ് സുരക്ഷ ശക്തമാക്കിയത്. അതേസമയം, കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടിട്ടില്ലെന്നും നാറ്റോ അധികൃതര്‍ വ്യക്തമാക്കി.നാറ്റോയുടെ അണഅഇട നിരീക്ഷണ വിമാനങ്ങളുടെ ഒരു ബേസ് സ്റേറഷനില്‍ ഇത് രണ്ടാം തവണയാണ് സുരക്ഷ ഉയര്‍ത്തുന്നത്.

ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഗെല്‍സന്‍കിര്‍ഷെന്‍ വ്യോമതാവളത്തിന് സമീപത്ത് സംശയാസ്പദമായി കണ്ട വ്യക്തിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആണവ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ റഷ്യന്‍ സേന ആക്രമിക്കാന്‍ പദ്ധതിയിടുന്നു എന്ന അഭ്യൂഹങ്ങളുടെ പശ്ചാത്തലത്തിലാണ് സുരക്ഷ നടപടി സ്വീകരിച്ചതെന്നാണ് സൂചന. അട്ടിമറി ലക്ഷ്യത്തോടെ റഷ്യയുടെ ഓര്‍ലന്‍~10 ഡ്രോണുകള്‍ വടക്കന്‍ ജര്‍മനിയിലെ ആണവ കേന്ദ്രത്തിന് മുകളില്‍ നിരവധി തവണ പറന്നെന്ന സംശയത്തില്‍ അന്വേഷണം നടത്തുകയാണെന്ന് അധികൃതര്‍ വ്യാഴാഴ്ച അറിയിച്ചിരുന്നു.

കഴിഞ്ഞയാഴ്ച, ജലവിതരണം തകര്‍ക്കുമെന്ന ആശങ്കയുടെ പശ്ചാത്തലത്തില്‍ കൊളോണിന് സമീപത്തെ പ്രധാന ജര്‍മന്‍ വ്യോമസേന താവളം മണിക്കൂറുകളോളം പൂട്ടിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനം ശനി‌യാഴ്ച.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' ശനി‌യാഴ്ച ബർമ
ഓണംസർഗസംഗമം സംഘടിപ്പിച്ച് ലിമ വേൾഡ് ലൈബ്രറി.
കോട്ടയം: സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബിൽ
മെജുഗൊറെ മരിയൻ തീർഥാടനത്തിന് വത്തിക്കാന്‍റെ അംഗീകാരം.
വത്തിക്കാൻ: വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ ബോസ്‌നിയ ആൻഡ് ഹെർസഗോവിന(പഴയ യുഗോസ്ലാവിയ) യിൽപ്പെട്ട മെജുഗോറെയിലെ മ
യൂറോപ്യന്‍ യൂണിയൻ കുടിയേറ്റ, അഭയ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി നെതര്‍ലന്‍ഡ്സ്.
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍റെ പൊതു കുടിയേറ്റ, അഭയ നയത്തില്‍ നിന്ന് ഇളവ് അഭ്യര്‍ത്ഥിക്കാന്‍ പദ്ധതിയിട്ടതായി നെതര
ബ്ലാക്ക്റോക്ക് സെന്‍റ് ജോസഫ്‌സ് കുർബാന സെന്‍റർ ഓണാഘോഷം: ഫാ. ജോസഫ് ഓലിയക്കാട്ടിൽ ഉദ്‌ഘാടനം ചെയ്യും.
ഡബ്ലിൻ: സെന്‍റ് ജോസഫ് സീറോമലബാർ കമ്യൂണിറ്റി ബ്ലാക്ക്റോക്കിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓണാഘോഷ പരിപാടി നടക്കും.