• Logo

Allied Publications

Europe
പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം; ജര്‍മനിയിൽ നാല് വിമാനത്താവളങ്ങളിലെ സർവീസുകൾ മുടങ്ങി
Share
ബര്‍ലിന്‍: ജര്‍മനിയിൽ വിമാനത്താവളങ്ങളിലെ പ്രവർത്തനം തടസപ്പെടുത്തി പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ ലാസ്റ്റ് ജനറേഷൻ. പ്രധാനമായും നാല് വിമാനത്താവളങ്ങളിലാണ് പ്രവർത്തകർ സുരക്ഷ ലംഘിച്ച് പ്രതിഷേധം നടത്തിയത്.

അതേസമയം തടസപ്പെട്ട വിമാനത്താവള പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുന്നതായി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. കൊളോണ്‍ബോണ്‍, ബെര്‍ലിന്‍ബ്രാന്‍ഡന്‍ബര്‍ഗ്, സ്ററുട്ട്ഗാര്‍ട്ട്, ന്യൂറംബര്‍ഗ് വിമാനത്താവളങ്ങളുടെ ടാര്‍മാക്കുകളിലേക്ക് അനധികൃതമായ് പ്രവേശിച്ച പ്രവർത്തകരെ ബലംപ്രയോഗിച്ചാണ് അവിടെ നിന്നും നീക്കിയത്.

രാജ്യവ്യാപകമായി നാല് വിമാനത്താവളങ്ങൾ ലക്ഷ്യമിട്ടുള്ള വലിയ പ്രതിഷേധ പ്രവർത്തനത്തിന്‍റെ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ പരിസ്ഥിതി പ്രവർത്തകർ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയത്.

പുലര്‍ച്ചെ അഞ്ചിന് ബര്‍ലിന്‍ ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടത്. മണിക്കൂറുകള്‍ക്കകം മറ്റ് വിമാനത്താവളങ്ങളിലും പ്രതിഷേധം തുടങ്ങി. പുലര്‍ച്ചെ 5:45 ഓടെ കൊളോണ്‍ ബോണ്‍ വിമാനത്താവളത്തില്‍ പ്രതിഷധമുണ്ടായി.

ന്യൂറംബര്‍ഗ് വിമാനത്താവളത്തില്‍, ഒരു മണിക്കൂറിലധികം വിമാനങ്ങള്‍ നിര്‍ത്തിവച്ചു. തുടർന്ന് ആറ് വിമാനങ്ങള്‍ വൈകുകയും ഒരു വിമാനം റദ്ദാക്കുകയും ഒരു വിമാനം പ്രാഗിലേക്ക് വഴിതിരിച്ചുവിടുകയും ചെയ്തു. പ്രതിഷേധത്തിന് ശേഷം രാവിലെ ഏഴിനാണ് വിമാനത്താവളം വീണ്ടും പ്രവര്‍ത്തനക്ഷമമായത്.

2030ഓടെ എണ്ണ, വാതകം, കൽക്കരി എന്നിവയിൽ നിന്ന് പുറത്തുകടക്കാനുള്ള ആഗോള ഉടമ്പടി പിന്തുടരാൻ ജര്‍മന്‍ സർക്കാരിനോട് ആവശ്യപ്പെടുന്നതിനറെ ഭാഗമായാണ് പ്രതിഷേധ പ്രചാരണം നടക്കുന്നത്.

യൂറോപ്പിലും വടക്കേ അമേരിക്കയിലുടനീളമുള്ള നിരവധി രാജ്യങ്ങളില്‍ സമാനമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ മാസം തുടർച്ചയായി രണ്ട് ദിവസം, രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഫ്രാങ്ക്ഫർട്ടിൽ ഉൾപ്പെടെ, പരിസ്ഥിതി പ്രവർത്തകർ വിമാനത്താവളങ്ങളിലെ പ്രവർത്തനം തടസ്സപ്പെടുത്തിയിരുന്നു.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ വാർഷിക സമ്മേളനം ശനി‌യാഴ്ച.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' ശനി‌യാഴ്ച ബർമ
ഓണംസർഗസംഗമം സംഘടിപ്പിച്ച് ലിമ വേൾഡ് ലൈബ്രറി.
കോട്ടയം: സാഹിത്യത്തെ സ്നേഹിക്കുന്നവരുടെ അവിസ്മരണീയമായ ഒരു സ്നേഹസർഗസംഗമമാണ് ഉത്രാട ദിനത്തിൽ കോട്ടയം പ്രസ് ക്ലബിൽ
മെജുഗൊറെ മരിയൻ തീർഥാടനത്തിന് വത്തിക്കാന്‍റെ അംഗീകാരം.
വത്തിക്കാൻ: വടക്കുകിഴക്കൻ യൂറോപ്യൻ രാജ്യമായ ബോസ്‌നിയ ആൻഡ് ഹെർസഗോവിന(പഴയ യുഗോസ്ലാവിയ) യിൽപ്പെട്ട മെജുഗോറെയിലെ മ
യൂറോപ്യന്‍ യൂണിയൻ കുടിയേറ്റ, അഭയ നയത്തില്‍ മാറ്റം വരുത്താനൊരുങ്ങി നെതര്‍ലന്‍ഡ്സ്.
ബര്‍ലിന്‍: യൂറോപ്യന്‍ യൂണിയന്‍റെ പൊതു കുടിയേറ്റ, അഭയ നയത്തില്‍ നിന്ന് ഇളവ് അഭ്യര്‍ത്ഥിക്കാന്‍ പദ്ധതിയിട്ടതായി നെതര
ബ്ലാക്ക്റോക്ക് സെന്‍റ് ജോസഫ്‌സ് കുർബാന സെന്‍റർ ഓണാഘോഷം: ഫാ. ജോസഫ് ഓലിയക്കാട്ടിൽ ഉദ്‌ഘാടനം ചെയ്യും.
ഡബ്ലിൻ: സെന്‍റ് ജോസഫ് സീറോമലബാർ കമ്യൂണിറ്റി ബ്ലാക്ക്റോക്കിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച ഓണാഘോഷ പരിപാടി നടക്കും.