കെസിസിഎൻഎ ടെക്സസ് റീജണൽ കണ്‍വൻഷൻ ഓഗസ്റ്റ് 27, 28 തീയതികളിൽ
Tuesday, July 20, 2021 11:38 PM IST
ടെക്സസ്: കെസിസിഎൻഎ ടെക്സസ് റീജണിന്‍റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 27, 28 തീയതികളിൽ ഹൂസ്റ്റണ്‍ ക്നാനായ കാത്തലിക് സൊസൈറ്റി, ഡാളസ് ക്നാനായ അസോസിയേഷൻ, സാൻ അന്േ‍റാണിയോ ക്നാനായ കാത്തലിക് സൊസൈറ്റി എന്നിവരുടെ ആതിഥേയത്വത്തിൽ ബർണറ്റ് ടെക്സാസിൽ റീജണൽ കണ്‍വൻഷൻ സംഘടിപ്പിക്കുന്നു.

ബർണറ്റിലുള്ള അതിമനോഹരമായ ബക്കനർ ക്യാന്പ് സെന്‍ററിൽ നടക്കുന്ന (ഇമാു ആൗരസിലൃ, 3835 എങ 2342 ആഡഞചഋഠ, ഠത) ഈ റീജയണൽ കണ്‍വൻഷനിൽ ടെക്സസ് റിജണലിലെ മുഴുവൻ ക്നാനായ സമുദായാംഗങ്ങൾക്കും ഒത്തുചേരുന്നതിനും സൗഹൃദം പങ്കിടുന്നതിനുമായി വിവിധങ്ങളായ പരിപാടികൾ കെസിസി.എൻഎയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.

കോവിഡിന്‍റെ നീരാളിപ്പിടുത്തത്തിൽനിന്നും വിമുക്തതരായ ഈ അവസരത്തിൽ ടെക്സസ് റീജണിലുള്ള ക്നാനായക്കാർക്ക് ഒത്തുചേരുവാൻ ലഭിച്ച ഈ അസുലഭ സന്ദർഭം എല്ലാവരും വിനിയോഗിക്കണമെന്ന് കെസിസിഎൻഎ പ്രസിഡന്‍റ് സിറിയക് കൂവക്കാട്ടിൽ അഭ്യർഥിച്ചു. കുട്ടികൾക്കും മുതിർന്നവർക്കും സ്ത്രീകൾക്കും യുവജനങ്ങൾക്കുമായി വളരെയധികം പരിപാടികളാണ് ഈ രണ്ടുദിവസത്തെ കണ്‍വൻഷനിൽ ഒരുക്കിയിരിക്കുന്നതെന്ന് റിജണൽ കണ്‍വൻഷന്‍റെ കോർഡിനേറ്റേഴ്സായ ടെക്സസ് ആർവിപി. സാബു മുളയാനിക്കുന്നേലും, ഡാളസ് ആർവിപി. ജൂഡ് കട്ടപ്പുറവും അറിയിച്ചു.

കണ്‍വൻഷനിൽ രജിസ്റ്റർ ചെയ്യുവാൻ ഹൂസ്റ്റണ്‍ എച്ച്കെസിഎസ് ഭാരവാഹികളുമായും, ഡാളസ് കെസിഎ ഭാരവാഹികളുമായും, സാൻ അന്േ‍റാണിയോ കെസിഎസ്. ഭാരവാഹികളുമായും ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സാബു മുളയാനിക്കുന്നേൽ (310 904 3081), ജൂഡ് കട്ടപ്പുറം (817 874 5296), സിറിയക് കൂവക്കാട്ടിൽ (630 673 3382), ജോണ്‍ കുസുമാലയം (845 671 0922), ലിജോ മച്ചാനിക്കൽ (917 359 5649), ജയ്മോൻ കട്ടിണശേരിയിൽ (813 502 3447) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: സൈമണ്‍ മുട്ടത്തിൽ