കാടുകുറ്റി: നൂറുകണക്കിന് വിദ്യാർഥികൾ പഠിക്കുന്ന അന്നനാട് യൂണിയൻ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന സോഷ്യൽ ക്ലബിന്‍റെ യും ഗ്രാമീണ വായനശാലയുടെയും ഉടമസ്ഥതയിലുള്ള കെട്ടിടം അപകട ഭീഷണി ഉയർത്തുന്നതായി പരാതി.

ഗ്രാമീണ വായനശാലക്ക് പുതിയ കെട്ടിടം മറ്റൊരിടത്ത് സ്ഥാപിച്ചതോടെ നിലവിൽ ഈ കെട്ടിടം ഉപയോഗിക്കാതെ കിടക്കുകയാണ്. കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ പാകിയ ഓടുകൾ കഴിഞ്ഞ വർഷം മുതൽ നിലംപൊത്തി തുടങ്ങി. കഴിഞ്ഞ ദിവസം മേഖലയിൽ വീശിയ ശക്തമായ കാറ്റിലും നിരവധി ഓടുകളാണ് ഇളകി വീണത്.

റോഡിന് ഇരുഭാഗത്തും ആയിട്ടാണ് എൽപി സ്കൂൾ മുതൽ ഹയർ സെക്കൻഡറി തലം വരെ പ്രവർത്തിക്കുന്നത്. കെട്ടിടം ജീർണാവസ്ഥയിലാണെന്നും രണ്ടു വർഷത്തോളമായി ഓടുകൾ നിരന്തരം വീണു കൊണ്ടിരിക്കുകയാണെന്നും കാണിച്ച് സ്ക്കൂൾ അധികൃതർ പഞ്ചായത്ത്, ഡിഇഒ കാര്യാലയങ്ങളിൽ പരാതികൾ കൊടുത്തിട്ടും നടപടിയില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.

90 വർഷത്തിനടുത്ത് പഴക്കവും പാരമ്പര്യമുള്ള ഈ കെട്ടിടം അറ്റകുറ്റപണികളിലൂടെ സുരക്ഷ ഉറപ്പുവരുത്തി നിലനിർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ കെട്ടിടം സംബന്ധിച്ച് സത്വര ഇടപെടൽ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് സ്കൂൾ മാനേജ്മെന്‍റും പിടിഎയും നാട്ടുകാരും ആവശ്യപ്പെടുന്നത്.