കോഴികളെ ചത്തനിലയിൽ കണ്ടെത്തി
Friday, June 28, 2024 8:07 AM IST
കാഞ്ഞാണി: മൂന്ന് കൂടുകളിലായി വളർത്തിയിരുന്ന 28 കോഴികളെ ദുരൂഹസാഹചര്യത്തിൽ ചത്തനിലയിൽ കണ്ടെത്തി. മണലൂർ പാർഥസാരഥി റോഡിൽ പള്ളിയിൽ വർഷ പ്രസാദിന്‍റെ വീട്ടിലാണ് സംഭവം.

മുട്ടകൾക്കുവേണ്ടി വളർത്തിയിരുന്നതാണ്. ഇവർ 15 വർഷമായി മുട്ടക്കോഴികളെ വളർത്തുന്നുണ്ട്. രാവിലെ കൂടുകളുടെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് നോക്കിയപ്പോഴാണ് മുഴുവൻ കോഴികളും ചത്തനിലയിൽ കണ്ടെത്തിയത്. 20,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ പറഞ്ഞു. ഇതുസംബന്ധിച്ച് അന്തിക്കാട് പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും ഉടമയ്ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്നും വാർഡംഗം ടോണി അത്താണിക്കൽ പറഞ്ഞു.