തറയ്ക്കൽ പൂരവും പിടിക്കപറന്പ് ആനയോട്ടവും ഇന്ന്
Sunday, April 2, 2023 12:54 AM IST
ആറാട്ടുപുഴ: ആറാട്ടുപുഴ തറയ്ക്കൽ പൂരം ഇന്ന് ആഘോഷിക്കും.
ആറാട്ടുപുഴ ശാസ്താവ് രാവിലെ എട്ടിന് പിടിക്കപ്പറന്പ് ആനയോട്ടത്തിന് സാക്ഷ്യം വഹിക്കാൻ എത്തുകയും പൂരപ്പാടത്തിന് സമീപം വടക്കോട്ടു തിരിഞ്ഞും ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദർശനവുമായി നിലപാട് നിൽക്കും. ആനയോട്ടത്തിനുശേഷം കൊന്പുപറ്റ്, കുഴൽപ്പറ്റ് എന്നിവയ്ക്ക് ശേഷം ത്രിപുടയോടുകൂടി പിടിക്കപ്പറന്പ് ക്ഷേത്രം വലംവെയ്ക്കും. ആറാട്ടുപുഴയ്ക്ക് തിരിച്ചെഴുന്നള്ളി പുഴക്കരെ കടന്ന് കിഴക്കേ മഠം, വടക്കേ മഠം, തെക്കേ മഠം, പടിഞ്ഞാറെ മഠം തുടങ്ങിയ സ്ഥലങ്ങളിലെ കൂട്ടപറകൾ ശാസ്താവ് സ്വീകരിക്കും. ഇവിടങ്ങളിൽ ചാലുകീറൽ(കൊന്പുകുത്ത്), ചാടിക്കൊട്ടു എന്നിവ ഉണ്ടാകും. ശാസ്താവ് ആറാട്ടുപുഴ ക്ഷേത്രത്തിൽ തിരിച്ചെഴുന്നള്ളിയാൽ താന്ത്രിക ചടങ്ങുകൾ ആരംഭിക്കും. വൈകീട്ട് നാലിന് ചോരഞ്ചേടത്ത് മന, കരോളിൽ എളമണ്ണ് മന, ചുള്ളിമഠം എന്നിവിടങ്ങളിലെ പറകൾ സ്വീകരിക്കാനായി ശാസ്താവ് പുറപ്പെടും. തിരിച്ച് ക്ഷേത്രത്തിൽ എത്തിക്കഴിഞ്ഞാൽ ശംഖുവിളി, കേളി, സന്ധ്യാവേല, അത്താഴപൂജ, എന്നിവക്കു ശേഷം തറയ്ക്കൽ പൂരത്തിന് ചെന്പടയുടെ അകന്പടിയോടെ എഴുന്നള്ളുകയായി.
വൈകീട്ട് 6.30ന് മതിൽകെട്ടിനു പുറത്തേയ്ക്കെഴുന്നെള്ളുന്ന ശാസ്താവ് 9 ഗജവീരൻമാരുടെ അകന്പടിയോടെ തെക്കോട്ടഭിമുഖമായി അണിനിരക്കും. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ 150ൽപ്പരം കലാകാരൻമാർ അണിനിരക്കുന്ന പാണ്ടിമേളം ആരംഭിക്കും. പടിഞ്ഞാറുനിന്ന് ഉൗരകത്തമ്മത്തിരുവടിയും തെക്കുനിന്ന് തൊട്ടിപ്പാൾ ഭഗവതിയും എഴുന്നെള്ളും.
ഉൗരകത്തമ്മത്തിരുവടിക്ക് പഞ്ചാരിമേളവും തൊട്ടിപ്പാൾ ഭഗവതിക്ക് പാണ്ടിമേളവും അകന്പടിയാകും. പാണ്ടിമേളത്തിനു ശേഷം മൂന്നു ദേവീദേവന്മാരും സംഗമിക്കും. തൊട്ടിപ്പാൾ ഭഗവതി ആറാട്ടുപുഴ ശാസ്താവിനും ഉൗരകത്തമ്മ തിരുവടിക്കും ഉപചാരം പറഞ്ഞ് ശാസ്താംകടവിലേയ്ക്ക് ആറാട്ടിനായി പുറപ്പെടും. ഉൗരകത്തമ്മത്തിരുവടി കീഴോട്ടുകര മനയിലേക്കും ആറാട്ടുപുഴ ശാസ്താവ് മാടന്പ് മനയിലേക്കും യാത്രയാകും. പറയെടുപ്പിനുശേഷം ആറാട്ടുപുഴ ശാസ്താവ് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളുന്നു.
രാത്രി 12ന് ശാസ്താവ് പിഷാരിക്കൽ ക്ഷേത്രത്തിലേക്ക് എഴുന്നെളളും. വഴിമധ്യേ ശാസ്താവിന് കീഴോട്ടുകര മനയ്ക്കൽ ഇറക്കിപൂജ. തുടർന്ന് പിഷാരിക്കൽ ക്ഷേത്രത്തിൽ എത്തിച്ചേർന്ന് ഇറക്കി എഴുന്നെള്ളിക്കുകയും ശാസ്താവിന് ഉപചാരവും നടക്കും. ക്ഷേത്രത്തിന് മുന്നിൽ കൂട്ടപറ നിറയ്ക്കലും നടക്കും.
ചേർപ്പ്: പിടിക്കപറന്പ് ആനയോട്ടം ഇന്ന് നടക്കും.
ചാത്തക്കുടം ശാസ്താവ് രാവിലെ എട്ടിന് നിലപാടുതറയിൽ എഴുന്നള്ളി നിൽക്കുന്നതോടെയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. 10ന് നടക്കുന്ന ആനയോട്ടത്തിൽ നാങ്കുളം, ചക്കംകുളം, മേടംകുളം, ചിറ്റി ചാത്തക്കുടം, കോടന്നൂർ, നെട്ടിശേരി ശാസ്താക്കൻമാരും. എടക്കുന്നി, തൊട്ടിപ്പാൾ, തൈക്കാട്ടുശേരി ഭഗവതിമാരും പങ്കെടുക്കും. ആനയോട്ടത്തിനുശേഷം ദേവീദേവൻമാർ പിടിക്കപറന്പ് ക്ഷേത്രം വലംവയ്ക്കും.
ചേർപ്പ്, ഉൗരകം, ആറാട്ടുപുഴ, നെട്ടിശേരി ദേവീദേവൻമാരും പിടിക്കപറന്പിൽ എത്തും.