ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലെ ഇരിങ്ങാലക്കുട റെയിൽവെ സ്റ്റേഷന്റെ അവസ്ഥ നേരിട്ട് മനസിലാക്കാൻ ഇന്ത്യൻ റെയിൽവെ പാസഞ്ചർ അനിമിറ്റീസ് ചെയർമാൻ പി.കെ. കൃഷ്ണദാസ് സ്റ്റേഷൻ സന്ദർശിച്ച് പരിശോധന നടത്തി. അടുത്ത അമൃത്നഗരം പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കോടിയുടെ വികസനം സ്റ്റേഷനിൽ നടപ്പിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിഴക്ക് ഭാഗത്തുള്ള പ്ലാറ്റ് ഫോമിന്റെ നവീകരണങ്ങൾക്കായി ഒരാഴ്ചയ്ക്കുള്ളിൽ ടെൻഡർ വിളിക്കുമെന്നും കൊറോണയ്ക്കു മുന്പ് സ്റ്റോപ്പുണ്ടായിരുന്ന ട്രെയിനുകൾക്കും മറ്റു പുതിയ ട്രെയിനുകൾക്കും സ്റ്റോപ്പ് അനുവദിക്കുന്ന വിഷയവും റെയിൽവേ ബോർഡിൽ ഉന്നയിക്കാമെന്നും കൃഷ്ണദാസ് ഉറപ്പു നൽകി.
ബിജെപി ഇരിങ്ങാലക്കുട, ആ ളൂർ മണ്ഡലം കമ്മിറ്റികൾ, വിവിധ പാസഞ്ചേഴ്സ് കമ്മറ്റികൾ, വിവിധ സംഘടനകൾ എന്നിവ ർ റെയിൽവേ അടിസ്ഥാന വികസന സംബന്ധമായി നിവേദനങ്ങൾ നൽകി. അടിസ്ഥാന വികസനമായ മേൽക്കൂരകൾ, ഇരിപ്പിടങ്ങൾ, റെസ്റ്റ് റൂം, കൂടുതൽ ശൗചാലയങ്ങൾ, കൂടുതൽ വെള്ളം, വെളിച്ചം, പാർക്കിംഗ് സൗകര്യങ്ങൾ തുടങ്ങിയവ ഈ പദ്ധതിയിലൂടെ ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി നേതാക്കളായ പി.എൻ. ഈശ്വരൻ, സുജയ്സേ
നൻ, ഷാജുമോൻ വട്ടേക്കാട്, ലോചനൻ അന്പാട്ട്, കൃപേഷ് ചെമ്മണ്ട, പി.എസ്. സുബീഷ്, എ.വി. രാജേഷ്, വിപിൻ, ഷൈജു കുറ്റിക്കാട്ട്, ജിനോയ് എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.