ചർച്ചയ്ക്ക് തയാറെന്ന് കൊച്ചിൻ ദേവസ്വംബോർഡ് പ്രസിഡന്‍റ്
Thursday, March 30, 2023 12:55 AM IST
തൃശൂർ: പൂരവും പ്രദർശനവും ഭംഗിയായി നടക്കാൻ വേണ്ട നടപടികളെടുക്കുമെന്ന് കൊച്ചിൻദേവസ്വം ബോർഡ് പ്രസിഡന്‍റ് ഡോ.എം.കെ. സുദർശൻ വ്യക്തമാക്കി. ഇതിനു ദേവസ്വം പ്രതിനിധികളുമായും ചർച്ച നടത്തും. വിട്ടുവീഴ്ചയ്ക്കും തയാറാണ്.

ലോക്കൽഫണ്ട് ഓഡിറ്റ് വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന് ഹൈക്കോടതിയാണ് വിഷയത്തിൽ നടപടിയെടുത്തത്. തറവാടക വർധിപ്പിച്ചത് അതിന്‍റെ അടിസ്ഥാനത്തിലാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യത്തിൽ കോടതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിൽ ദേവസ്വം ബോർഡിന് വീഴ്ചയുണ്ടായെന്നു കരുതുന്നില്ല. തൃശൂർപൂരം പ്രദർശനത്തെ പൂർണമായും കച്ചവടനടപടിയായി പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി.

ആദ്യം പൂരംപ്രദർശനം സംബന്ധിച്ച കണക്കുകൾ കിട്ടണമെന്ന് സുദർശൻ ആവശ്യപ്പെട്ടു. പ്രദർശനത്തിൽനിന്നു ലഭിക്കുന്ന വരുമാനവും പൂരത്തിന് ചെലവഴിക്കുന്നത് എത്രയെന്നും അറിയണം. ബോർഡിന് വരുമാനം വർധിപ്പിക്കേണ്ട അവസ്ഥയാണ്. പകുതിയോളം സ്റ്റാളുകളുടെ ലേലം കഴിഞ്ഞപ്പോൾ തന്നെ നാലര കോടിയോളം രൂപയുടെ വരുമാനമുണ്ടായിട്ടുണ്ട്. ടിക്കറ്റ് നിരക്കും കൂട്ടി. വാണിജ്യാടിസ്ഥാനത്തിൽ തറവാടക കണക്കാക്കാനാണ് കോടതി നിലപാട്.