പൂരത്തിന് പ്രതിസന്ധിയാകും: പാറമേക്കാവ് ദേവസ്വം
Thursday, March 30, 2023 12:55 AM IST
തൃശൂർ: പൂരംപ്രദർശനത്തിലെ തറവാടകവർധന തൃശൂർ പൂരത്തിനു വൻ പ്രതിസന്ധിയുണ്ടാക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് പറഞ്ഞു. വൻവർധനയാണ് വരുന്നതെങ്കിൽ പിന്മാറേണ്ട അവസ്ഥയാണുണ്ടാകുക. തറവാടക വർധനയുടെ കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തും. പ്രശ്നത്തിൽ പരസ്പരം വെല്ലുവിളിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും രമ്യമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

മുന്പ് ആറുലക്ഷം രൂപയാണ് പ്രദർശനനഗരിക്ക് തറവാടകയായി നൽകിയിരുന്നത്. അത് പിന്നീട് വർധിച്ച് 40 ലക്ഷം രൂപവരെയായി. ഇപ്പോൾ അതിലാണ് ക്രമാതീത വർധന കൊണ്ടുവരാൻ കൊച്ചിൻദേവസ്വം ബോർഡ് നോക്കുന്നത്. തേക്കിൻകാട് മൈതാനത്ത് ചതുരശ്ര അടിക്ക് തറവാടക കണക്കാക്കിയാണ് വലിയ തുക ചോദിക്കുന്നത്. പ്രദർശനത്തിലെ പല സ്റ്റാളുകളും സൗജന്യമായാണ് നൽകുന്നത്. പൊതുവിഭാഗത്തിലുള്ള മറ്റു പല സ്റ്റാളുകൾക്കും കുറഞ്ഞ നിരക്കാണ് അനുവദിക്കുന്നത്. പ്രദർശനത്തിൽ നിന്നുള്ള വരുമാനം നിലച്ചാൽ തൃശൂർപൂരം ആഘോഷപൂർവം നടത്താനാകില്ല.

ഘടകപൂരങ്ങൾക്ക് ആനകളേയും ചമയങ്ങളും നൽകുന്നത് ഉൾപ്പെടെ പൂരം നടത്തിപ്പിന് മൂന്നു കോടി രൂപയാണ് കൊച്ചിൻദേവസ്വംബോർഡിനു നീക്കിവെക്കുന്നത്. 95 ആനകളെയാണ് പാറമേക്കാവ്-തിരുവന്പാടി ദേവസ്വങ്ങൾ അണിനിരത്തുന്നത്.