എളവള്ളി ഗ്രാമപഞ്ചായത്തിന് നാലുകോടിയുടെ ഭരണാനുമതി
Sunday, March 26, 2023 6:43 AM IST
ചിറ്റാട്ടുകര: എളവള്ളി ഗ്രാമപഞ്ചായത്തിൽ സമഗ്ര ജലസംരക്ഷണ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി മണച്ചാൽ സമഗ്ര വികസന പദ്ധതിക്ക് നാലുകോടി രൂപയുടെ അനുമതിയായി.
കോരാത തോട് സംരക്ഷണം 30 ലക്ഷം, കോലാരി തോട് സംരക്ഷണം 85 ലക്ഷം, മണച്ചാൽ സംരക്ഷണം 2.9 കോടി എന്നീ പദ്ധതികൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. മൂന്ന് പദ്ധതികൾക്കും സാങ്കേതിക അനുമതി കൂടി ലഭിച്ചശേഷം ടെൻഡർ നടപടി സ്വീകരിക്കാവുന്നതാണ്. പദ്ധതികളുടെ നിർവഹണ ഏജൻസി എളവള്ളി ഗ്രാമപഞ്ചായത്താണ്. വാഴാനി ഡാമിൽ നിന്നും വരുന്ന വെള്ളം മണച്ചാൽ കൃത്രിമ തടാകത്തിൽ ശേഖരിക്കുന്നതിനുള്ള കൈവഴികളുടെ ഭിത്തികളാണ് പ്രാഥമിക ഘട്ടത്തിൽ കെട്ടി സംരക്ഷിക്കുന്നത്.

കഴിഞ്ഞവർഷം ഇന്ദ്രാംചിറ കെട്ടി സംരക്ഷിക്കൽ, കിളിയൻ തോട് പാർശ്വഭിത്തി സംരക്ഷണം എന്നിവക്ക് പുറമെയാണ് പുതിയ പദ്ധതികൾക്ക് അനുമതി ലഭിച്ചത്.

ഈ രണ്ടു പദ്ധതിയും അവസാന ഘട്ടത്തിലാണ്. ജലസംരക്ഷണ പദ്ധതികൾക്കും മാലിന്യ നിർമാർജന പദ്ധതികൾക്കും പദ്ധതികൾ തയ്യാറാക്കി സമയബന്ധിതമായി സമർപ്പിക്കുകയും അനുമതി ലഭിക്കുന്ന മുറയ്ക്ക് പൂർത്തീകരിക്കുകയും ചെയ്യുന്നതിനാലാണ് ഗ്രാമപഞ്ചായത്തിന് കൂടുതൽ വിഹിതം ലഭിക്കുന്നത് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിയോ ഫോക്സ് പറഞ്ഞു. തൃശൂർ കോർപറേഷൻ വഴിയാണ് ഗ്രാമപഞ്ചായത്തുകൾക്ക് പദ്ധതി അംഗീകാരം നൽകുന്നത്. തൃശൂർ കോർപറേഷൻ മേയർ എം.കെ. വർഗീസിന്‍റെ അധ്യക്ഷതയിൽ ചേർന്ന ജോ.പ്ലാനിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശഭരണ സ്ഥാപന അധ്യക്ഷന്മാർ, സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.