പോക്സോ കേസിൽ 58കാരന്് അഞ്ച് വർഷം തടവും പിഴയും
Tuesday, March 21, 2023 1:07 AM IST
ഇരിങ്ങാലക്കുട: പത്ത് വയസു മാത്രം പ്രായമുള്ള ബാലനെ ലൈംഗിക പീഡനത്തിനിരയാക്കിയ 58കാരന് അഞ്ച് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചു.
കൊടുങ്ങല്ലൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പുല്ലുറ്റ് നീലക്കംപാറ സ്വദേശി ചെട്ടിയാട്ടിൽ വീട്ടിൽ വേണുവിനെയാണ് ഇരിങ്ങാലക്കുട ഫാസ്ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സൊ) ജഡ്ജ് കെ.പി. പ്രദീപ് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി. പിഴത്തുക അടക്കാത്ത പക്ഷം രണ്ട് മാസവും കൂടി ശിക്ഷ അനുഭവിക്കണം.
കൊടുങ്ങല്ലൂർ എസ്ഐയായിരുന്ന കെ.ജെ. ജിനേഷ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ ആയിരുന്ന പി.സി. ബിജുകുമാർ ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
ആളൂർ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ ടി.ആർ. രജനി കേസ് നടത്തിപ്പിൽ പ്രോസിക്യൂഷനെ സഹായിച്ചു. പത്ത് സാക്ഷികളെ കേസിൽ വിസ്തരിച്ചു. 19 രേഖകൾ തെളിവിൽ ഹാജരാക്കി. പിഴതുക അതിജീവിതന് നൽകാൻ കോടതി വിധിച്ചു.