ഇറിഗേഷൻ കനാലിൽ നീരൊഴുക്ക് തടസപ്പെട്ടു; ജനം രംഗത്തിറങ്ങി, ഒപ്പം മണ്ണുമാന്തി യന്ത്രവും
Tuesday, March 21, 2023 1:04 AM IST
കാടുകുറ്റി: ഇറിഗേഷൻ കനാലിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതുമൂലം പന്പിംഗ് തടസപ്പെട്ടതോടെ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തിനൊപ്പം കർമനിരതരായി പ്രദേശവാസികളും രംഗത്തിറങ്ങി.
കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ കുലയിടം ജലസേചന പദ്ധതിയുടെ പ്രവർത്തനമാണ് ജലത്തിന്‍റെ ദൗർലഭ്യംമൂലം പ്രതിസന്ധിയിലായത്. 2018ലെയും 2019ലെയും പ്രളയത്തെ തുടർന്ന് ഇറിഗേഷൻ കുളത്തിലും പ്രധാന തോടുകളിൽ നിന്നുള്ള ഉപതോടുകളും ചേറും മാലിന്യവും നിറഞ്ഞ് നീരൊഴുക്ക് കുറയുകയായിരുന്നു. കൂടാതെ സാമൂഹിക വിരുദ്ധർ വലിച്ചെറിയുന്ന മാലിന്യങ്ങളും തോട്ടിലും കുളത്തിലും വന്നടിഞ്ഞിരുന്നു. കുലയിടം 10, 12 വാർഡുകളിലെ ജലസേചനത്തിനായി പന്പ് ഹൗസിൽ 50 കുതിരശക്തിയുടെ രണ്ടു പന്പ് സെറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ വേനൽ കനക്കുകയും ജലസേചനത്തിനൊപ്പം കുടിവെള്ളത്തിനും ക്ഷാമം നേരിട്ടതോടെയാണ് കർഷക സമിതിയും പ്രദേശവാസികളും കുളത്തിൽ വെള്ളമെത്തിക്കാൻ രണ്ടു ദിവസങ്ങളിലായി വൃത്തിയാക്കൽ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കനാലിൽ വലിയ പാറക്കല്ലുകളും വന്നടിഞ്ഞിരുന്നു.
മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്തോടെ ഇവ നീക്കം ചെയ്തു. രണ്ടു ദിവസങ്ങളിലായി നടന്നു വരുന്ന ശുചീകരണം ഇന്നതോടെ പൂർത്തിയാകും.