കൂത്തന്പലത്തിനുമുന്നിലെ ഒാപ്പൺ സ്റ്റേജിൽ ആർക്‌ടിക്
Wednesday, February 8, 2023 12:58 AM IST
ചിപ്പി ടി. പ്രകാശ്

പതിനഞ്ചു വർഷത്തിനുശേഷം അരങ്ങുണർന്ന് കൂത്തന്പലപരിസരം. മലയാള നാടകമായ ആർക്‌ടിക് അരങ്ങേറി. പാളത്തൊപ്പിയും ആപ്പിളും കലപ്പയും തൂന്പയും കാട്ടുപ്പറന്പിൽ തോമസിന്‍റെ അടയാളമായി മാറി. പ്രകൃതിയെ ചൂഷണം ചെയ്ത് ഉന്നതിയിലേക്കു കുതിക്കുന്ന ഓരോ മനുഷ്യന്‍റെയും അബോധതലത്തിൽ ഉറങ്ങിക്കിടന്ന പാപചിന്തകൾ പുറത്തുവരുന്നതിനെ ആർക്കിടിക് അഭിസംബോധന ചെയ്യുന്നു. ഭൂമിയിൽ കാല്പാദം പതിപ്പിക്കാൻ ഭയപ്പെടുന്ന കുട്ടനാടൻ കർഷകനായ കാട്ടുപറന്പിൽ തോമസ് വരാൻ പോകുന്ന, വന്നേക്കാവുന്ന ഒരു വലിയ ദുരന്തത്തെയാണ് നോക്കി കാണുന്നത്.

ഒരു സ്ത്രീ, വെളുത്ത പുതപ്പ്, പ്രപഞ്ചം

ശൂന്യതയിൽനിന്ന് കാണികളെ ആസ്വദിപ്പിച്ചും ചിന്തിപ്പിച്ചും ജ്യോതി ദോഗ്രയുടെ ബ്ലാക്ക് ഹോൾ. വിഷയമോ വാചകമോ സ്ക്രിപ്റ്റോ ഇല്ലാതെ "ശൂന്യമായ സ്ഥലത്തുനിന്ന്’ ബ്ലാക്ക് ഹോൾ ആരംഭിക്കുന്നു.

ജീവിതവും ശാസ്ത്രവും തമ്മിലുള്ള ബന്ധം ബ്ലാക്ക് ഹോളിലൂടെ അവതരിപ്പിക്കപ്പെടുന്നു. ഒരു സ്ത്രീ, വെളുത്ത പുതപ്പ്, പ്രപഞ്ചം എന്നീ മൂന്നു വസ്തുക്കൾ മാത്രമാണു നാടകത്തിൽ പ്രത്യക്ഷമാകുന്നത്.

ദന്പതികളും അവരുടെ മാരകരോഗിയായ ബന്ധുവും അടങ്ങിയ മൂന്നുകഥാപാത്രങ്ങളെ ചുറ്റിപ്പറ്റി നാടകത്തിന്‍റെ ആഖ്യാനം നടക്കുന്നു.

നാടകം, പ്രണയം, നഷ്ടം, മരണം, അനുഭവങ്ങളുടെ പരിധികൾ, നമ്മൾ ജീവിക്കുന്ന മാനുഷിക ആശയങ്ങൾ എന്നീ വൈകാരിക അവസ്ഥകളും ആസ്ട്രോ ഫിസിക്സിന്‍റെ ആശയങ്ങളും ഇടകലർത്തി ചർച്ച ചെയ്യപ്പെടുന്പോൾ യാഥാർഥ്യത്തിൽനിന്ന് ലൗകികതയിലേക്കും ശാസ്ത്രഭാഷയിൽനിന്ന് സ്വപ്നത്തിലേക്കും മാറിക്കൊണ്ടേയിരിക്കുന്നു.

ബ്ലാക്ക് ഹോൾ 90 മിനിറ്റ് ദൈർഘ്യമുള്ള സോളോ വിഭാവനം ചെയ്യുന്ന തിയറ്റർ വിഭാഗമാണ്.

വേദികളിൽ ഇന്ന്

ആർട്ടിസ്റ്റ് സുജാതൻ ഗാലറി
രാവിലെ 11 ന്
കലാകാരന്മാരുടെ മുഖാമുഖം.
ഉച്ചയ്ക്ക് രണ്ടിന് പ്രഭാഷണം
വൈകീട്ട് നാലിന് ബ്ലാക്ക് ഹോൾ (1.30 മണിക്കൂർ)
ജ്യോതി ദോഗ്ര, മഹാരാഷ്ട്ര
കെ.ടി. മുഹമ്മദ് തീയറ്റർ
വൈകീട്ട് നാലിന്
മായാബസാർ (1.45 മണിക്കൂർ), തെലുങ്കാന
ആക്ടർ മുരളി തീയറ്റർ
രാത്രി ഏഴിന് 
ടോൾഡ് ബൈ മൈ മദർ
(1.10 മണിക്കൂർ)
പവലിയൻ
രാത്രി 8.45ന് സംഗീതപരിപാടി
പുള്ളിപ്പറവ, ലക്ഷദ്വീപ്
അരി സീതാസ് ആൻഡ് സുമം
ഗല ദാമോദരൻ ടീം

ഇറ്റ്ഫോക്കിലേത് ഓപ്പറയുടെ ഹ്രസ്വരൂപം

ഓപ്പറയുടെ ഹ്രസ്വരൂപം മാത്രമാണ് ഇറ്റ്ഫോക്കിൽ അവതരിപ്പിച്ചതെന്ന് മിംഗ്ഹ്വായുവാൻ നാടക കന്പനിയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിയോ സിയാൻ. 150 ഓളം കലാകാരന്മാർ അണിനിരക്കുന്ന ഓപ്പറയാണ് തായ്‌വനിൽ അരങ്ങേറുക. അതിന് വലിയ സ്റ്റേജ്, വിപുലമാ യ വസ്ത്രാലങ്കാരം എന്നിവ വേണ്ടിവരും. ഓപ്പറയ്ക്ക് ഒരുതുറന്ന സ്വഭാവമുണ്ട്. അതിനാൽ പോപ്പ് സംഗീതം, ജാസ് സംഗീതം, ഇന്ത്യൻ സംഗീതം, നൃത്തം എന്നിവ കൂട്ടിച്ചേർത്ത് അവതരിപ്പിക്കാറുണ്ട്.

തായ്‌വാനിലെ നാടോടിക്കഥയാണ് ഓപ്പറയ്ക്ക് ആധാരം. പൈതൃകവും ആധുനിക സാങ്കേതികവിദ്യയും ഇടകലർത്തി അവതരിപ്പിക്കുന്ന ഹീറോ ബ്യൂട്ടിയിൽ തായ്‌വാനീസ് സംഗീ തം, നാടകം, ആയോധന കലകൾ, നൃത്തം, പരന്പരാഗത കലാരൂപങ്ങൾ എന്നിവയുടെ വ്യത്യസ്തമായ ഘടകങ്ങൾ മുഖമുദ്ര യാണ്. തായയ്‌വാനീസ് ഓപ്പറയ്ക്ക് ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഹീറോ ബ്യൂട്ടിയിലൂടെ കഴിഞ്ഞെന്ന് ഓപ്പറയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.