നീരൊഴുക്കിന് തടസം സൃഷ്ടിച്ച് കനാലുകളിൽ മാലിന്യം
Sunday, February 5, 2023 1:06 AM IST
കൊരട്ടി: സ്വാഭാവിക നീരൊഴുക്കിന് തടസം സൃഷ്ടിച്ച് കനാലുകളിൽ മാലിന്യം നിറയുകയാണ്.
മാലിന്യം വന്നടിഞ്ഞതോടെ കൊരട്ടി മംഗലശേരി വാർഡിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇവ നീക്കം ചെയ്തു. ഇടതുകര കനാലിലൂടെ പാറക്കടവ് പഞ്ചായത്തിന്‍റെ വിവിധ ഇടങ്ങളിലേക്കാണ് കനാൽ വെള്ളം വരുന്നത്. കൃഷിയിടങ്ങൾ വറ്റിവരളുകയും കിണറുകളിൽ ജലനിരപ്പ് താഴുകയും ചെയ്ത സാഹചര്യത്തിൽ ഏറെ മുറവിളികൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിലാണ് ഈ വർഷം കനാലുകൾ വൃത്തിയാക്കിയതും കനാൽ വെള്ളമെത്തിയതും.
പുല്ലും ചേറും മാലിന്യങ്ങളും നിറഞ്ഞ് പരിപാലനമില്ലാതെ വന്നതോടെ ജനകീയ ഇടപെടലുകളും വേണ്ടി വന്നിരുന്നു. കനാലുകളുടെ നവീകരണത്തിനു ശേഷം സാമൂഹ്യ വിരുദ്ധർ കനാലുകളിൽ മാലിന്യം വലിച്ചെറിയുകയാണ്. കുപ്പികളും പ്ലാസ്റ്റിക് കവറുകളും അടക്കമുള്ള അജൈവ മാലിന്യങ്ങളാണ് കനാലുകളിൽ തള്ളുന്നത്.
തടയണകളിൽ വൻതോതിൽ മാലിന്യം വന്നടിയുന്നതിനാൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ സഹായത്താൽ മാത്രമേ ഇവ നീക്കം ചെയ്യാൻ കഴിയുന്നുള്ളൂ. കൃഷിയിടങ്ങളിലേക്ക് മാലിന്യം ഒഴുകിയെത്തുന്നതുമൂലം കർഷകരും പ്രതിസന്ധി നേരിടുകയാണ്. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെയും കർഷകരുടെയും ആവശ്യം.