ശക്തൻ മത്സ്യ-മാംസ മാർക്കറ്റ് നാറുന്നു; നടപടി വേണമെന്നു പ്രതിപക്ഷം
Tuesday, December 6, 2022 12:40 AM IST
തൃശൂർ: കോർപറേഷൻ ശക്തനിലെ മത്സ്യ-മാംസ മാർക്കറ്റിലെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.

പരാതികൾ ലഭിച്ചതിന്‍റെ ഭാഗമായി കോർപറേഷനിലെ കോ ണ്‍ഗ്രസ് കൗണ്‍സിലർമാരുടെ സംഘം പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു.

കാനകൾ അടഞ്ഞു കിടന്നും വാട്ടർ ടാങ്കിന്‍റെ അടിവശം കോണ്‍ക്രീറ്റ് തകർന്ന് കന്പികൾ കാണുന്ന രീതിയിലുമാണ് കാണാൻ കഴിഞ്ഞതെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.

തുറന്നു കിടക്കുന്ന ടോയ്‌ലറ്റ് ഉപയോഗിക്കാൻ കഴിയാത്തവിധം മാലിന്യം പുറത്തേക്കു വരുന്ന അവസ്ഥയിലാണ്.

സുരേഷ് ഗോപി എംപി ഫണ്ടിൽനിന്ന് മാർക്കറ്റ് നവീകരണത്തിനുവേണ്ടി പണം അനുവദിച്ചിട്ടും അടിയന്തര പ്രാധാന്യത്തോടെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗണ്‍സിലർമാരായ ജയപ്രകാശ്, കെ. രാമനാഥൻ, മുകേഷ് കൂളപ്പറന്പിൽ, ശ്യാമള മുരളീധരൻ, സിന്ധു ആന്‍റോ ചാക്കോള, ലീല വർഗീസ്, വിനേഷ് തയ്യിൽ, റെജി ജോയ്, നിമ്മി റപ്പായി, വില്ലി, സുനിത വിനു, എബി വർ ഗീസ്, മേഴ്സി അജി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.