പ്ലാസ്റ്റിക് മാലിന്യം കത്തിച്ച പടക്കനിർമാണശാലയ്ക്കു നേരെ നടപടി; 25,000 രൂപ പിഴയിട്ട് പഞ്ചായത്ത്
Friday, December 2, 2022 1:10 AM IST
വെള്ളാങ്കല്ലൂർ: വെ ള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ മുകുന്ദപുരത്ത് പ്രവർത്തിച്ച് വരുന്ന ചാന്പ്യൻ ഫയർ വർക്ക്സ്പടക്ക നിർമാണശാലയുടെ വളപ്പിൽ പ്ലാസ്റ്റിക് വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നുവെന്ന പരാതിയിൽ പരിശോധനയെ തുടർന്ന് സ്ഥാപനമുടമയിൽ നിന്നും അധികൃതർ 25,000 രൂപ പിഴ ഈടാക്കി.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. റിഷി, അസി. സെക്രട്ടറി സുജൻ, ഹെൽത്ത്ഇൻസ്പെക്ടർ കെ.എസ്. മനോജ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ്. ശരത്ത്കുമാർ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.
ക്ലീൻ വെള്ളാങ്കല്ലൂർ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹരിതകർമ സേനാംഗങ്ങൾ വീടുകളും കടകളും സ്ഥാപനങ്ങളും സന്ദർശിച്ച് മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ടെന്നും എല്ലാവരും യൂസർഫീ നൽകി ഈ പദ്ധതിയോട് സഹകരിക്കണമെന്നും നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്‍റ് എം.എം. മുകേഷ് അറിയിച്ചു. ആഴ്ചകൾക്ക് മുന്പ് മാലിന്യം തള്ളിയവരിൽ നിന്നും ഗ്രാമപഞ്ചായത്ത് 25,000 രൂപ ഈടാക്കിയിരുന്നു.