ചിറങ്ങര റെയിൽവേ മേൽപ്പാലം: നിർമാണ പുരോഗതി വിലയിരുത്താൻ എംഎൽഎ
Thursday, September 29, 2022 12:34 AM IST
കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപ്പാലത്തിന്‍റെ നിർമാണ പുരോഗതി വിലയിരുത്താൻ സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥല സന്ദർശനം നടത്തി. എട്ട് സ്പാനുകളായി രൂപകൽപന ചെയ്തിരിക്കുന്ന മേൽപ്പാലത്തിന്‍റെ അഞ്ചു സ്പാനുകളുടെ നിർമാണം പുരോഗമിക്കുകയാണ്.

റെയിൽവേ സ്പാനുമായി ചേർന്നുനിൽക്കുന്ന രണ്ടു സ്പാനുകളുടെ നിർമാണം റെയിൽവേയുടെ അനുമതിലഭിക്കുന്ന മുറയ്ക്ക് ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു. രണ്ടു സ്പാനുകളുടെ ഡക്ക് സ്ലാബ് കോണ്‍ക്രീറ്റിംഗിനായുള്ള തയ്യാറെടുപ്പുകളും റീറ്റെയ്നിംഗ് വാൾ, അപ്രോച്ച് റോഡ്, ഡ്രൈനേജ് തുടങ്ങിയവയുടെ നിർമാണവും വേഗത്തിൽ പുരോഗമിക്കുകയാണ്.പൊതുമരാമത്ത് വകുപ്പ് നോഡൽ ഓഫീസർ റീനു ചാക്കോ, ആർബിഡിസികെ പ്രൊജക്ട് എൻജിനീയർ ഇ.എ. നസീം ബാഷ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വർഗീസ് പയ്യപ്പിള്ളി, ഗ്രേസി സ്കറിയ, പോൾസി ജിയോ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. 22.61 കോടി രൂപ വിനിയോഗിച്ചാണ് പാലത്തിന്‍റെ നിർമാണം നടത്തുന്നത്.

പദ്ധതി യാഥാർഥ്യമാകുന്നതോടെ കൊരട്ടിയുടെ പടിഞ്ഞാറൻ മേഖലകളായ അന്നമനട, വാളൂർ, കാടുകുറ്റി, കുഴൂർ, മാള, കൊടുങ്ങല്ലൂർ അടക്കമുള്ള ജനങ്ങളുടെയും പ്രദേശവാസികളുടെയും ചിരകാലാഭിലാഷമാണ് യഥാർഥ്യമാവുക.