ചിട്ടിസ്ഥാപനത്തിൽ കോടികളുടെ തട്ടിപ്പ്: സമരവുമായി കര്‍മസമിതി
Monday, July 1, 2024 10:57 PM IST
ചേര്‍ത്തല: താലൂക്കിന്‍റെ തെക്കന്‍ ഭാഗങ്ങളിലായി ചിട്ടിസ്ഥാപനം നടത്തി മൂന്നരക്കോടിയുടെ തട്ടിപ്പു നടത്തിയതായി പരാതി. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്ഥാപനത്തിന്‍റെ മാരാരിക്കുളം, അര്‍ത്തുങ്കല്‍, ചേര്‍ത്തല, അയ്യപ്പഞ്ചേരി, ആലപ്പുഴ ശാഖകളിലായാണ് തട്ടിപ്പു നടന്നത്.

ഇതുസംബന്ധിച്ച് എഴുപതോളം പേര്‍ ഒപ്പിട്ട പരാതി കളക്ടര്‍ക്കും ജില്ലാ പോലീസ് മേധാവിക്കും ചേര്‍ത്തല ഡിവൈഎസ് പിക്കും നല്‍കിയിട്ടുണ്ട്. പരാതിയെതുടര്‍ന്ന് സ്ഥാപനയുടമയുമായി പോലീസിന്‍റെ സാന്നിധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും ചിട്ടി തുക ഉടമ തിരികെ നല്‍കിയില്ലെന്നാണ് പരാതി. ഇതേത്തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ ചേര്‍ന്നു രൂപം നല്‍കിയ കര്‍മസമിതി ചിട്ടിസ്ഥാപനത്തിന്‍റെ മാരാരിക്കുളം ശാഖക്കുമുന്നില്‍ പ്രതിഷേധിച്ചു.

ചിട്ടിനിക്ഷേപത്തിനായി സ്ഥാപനം നിയോഗിച്ചിരുന്ന ജീവനക്കാരും കബളിപ്പിക്കപ്പെട്ടതായി ആരോപിച്ച് കര്‍മസമിതിക്കൊപ്പം സമരത്തിനിറങ്ങിയിട്ടുണ്ട്. ഇതുസംബന്ധിച്ച് വിവിധ സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടും ചിട്ടിസ്ഥാപന ഉടമയ്ക്കെതിരേ പോലീസ് കേസെടുക്കുന്നില്ലെന്ന് കര്‍മസമിതി ചെയര്‍മാന്‍ എസ്. രാജേഷ്, കണ്‍വീനര്‍ കെ.വി. ശിവദാസന്‍, വൈസ് ചെയര്‍മാന്‍ സൈനു സിംസണ്‍, ജോയിന്‍റ് കണ്‍വീനര്‍ എസ്. ഷിതമോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. പരാതികളില്‍ നടപടികളുണ്ടാകാത്തത് അട്ടിമറിയാണെന്ന ആരോപണവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്.

പ്രാഥമിക അന്വേഷണത്തില്‍ 500 ഓളം പേരുടെ പണം നഷ്ടമായിട്ടുണ്ടെന്നാണ് വിവരം. സാധാരണക്കാരായവരാണ് പ്രധാനമായും കബളിപ്പിക്കപ്പെട്ടവര്‍. ചിട്ടിയുടെ പേരില്‍ സമാഹരിച്ച തുക തിരികെ കിട്ടാന്‍ സമരം ശക്തമാക്കാനുള്ള നടപടികള്‍ തുടങ്ങി. അടുത്തദിവസം മുതല്‍ എല്ലാ ശാഖകള്‍ക്കു മുന്നിലും സമരം തുടങ്ങുമെന്നും കര്‍മസമിതി ഭാരവാഹികള്‍ പറഞ്ഞു.