തോട്ടപ്പള്ളിക്കും കരൂരിനുമിടയിൽ ചാകര സാധ്യത തെളിഞ്ഞു
Sunday, June 30, 2024 11:34 PM IST
അമ്പലപ്പുഴ: കടല്‍ ആക്രമണത്തിന്‍റെ ശക്തി കുറഞ്ഞതോടെ തോട്ടപ്പള്ളിക്കും കരൂരിനുമിടയില്‍ ചാകര സാധ്യത തെളിഞ്ഞു. ജില്ലയുടെ മറ്റു തീരങ്ങളില്‍ ചാകര പ്രതിഭാസമില്ലാത്തതിനാല്‍ ഭൂരിഭാഗം വള്ളങ്ങളും തോട്ടപ്പള്ളി ഹാര്‍ബറില്‍ എത്തിയാണ് മത്സ്യബന്ധനത്തിനു പോകുന്നത്. തോട്ടപ്പള്ളിക്ക് വടക്ക്

പുന്തല, പുറക്കാട്, കരൂര്‍, ആനന്ദേശ്വരം ഭാഗങ്ങളിലാണ് തിരയുടെ ശക്തി കുറഞ്ഞത്. ഇവിടെനിന്ന് ഇന്നലെ കടലില്‍ ഇറക്കിയ ഏതാനും വള്ളങ്ങള്‍ക്കു ചെമ്മീന്‍ ലഭിച്ചത് മത്സ്യത്തൊഴിലാളികള്‍ക്കു പ്രതീക്ഷ നല്‍കിയിരിക്കുകയാണ്.

ചാകരയിലെ പ്രധാന ഇനമാണ് ചെമ്മീന്‍. കിലോയ്ക്ക് 160 രൂപ മൊത്തവിലയിലാണു ഹാര്‍ബറില്‍ കച്ചവടം നടന്നത്. നീണ്ട വറുതിക്കും ട്രോളിംഗ് നിരോധനത്തിനുശേഷം ആദ്യമായാണ് ചെമ്മീന്‍ ലഭിച്ചത്. ചെറിയ വള്ളങ്ങളും പൊന്തുവലക്കാരുമാണ് തോട്ടപ്പള്ളിയില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതില്‍ ഏറെയും.

നൂറിലേറെ തൊഴിലാളികള്‍ കയറുന്ന കൂറ്റന്‍ ലെയ്‌ലന്‍റുകള്‍ കായംകുളത്താണ് അടുക്കുന്നത്. തോട്ടപ്പള്ളി ഹാര്‍ബറിന്‍റെ ആഴക്കുറവും വിസ്താരമില്ലായ്മയുമാണ് വലിയ യാനങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

49 ദിവസത്തെ ട്രോളിംഗ് നിരോധനം കഴിഞ്ഞു ട്രോളറുകള്‍ കടലില്‍ ഇറക്കാന്‍ തുടങ്ങിയാല്‍ വിപണിയില്‍ മത്സ്യം സുലഭമാകുന്നതോടെ വള്ളങ്ങളിൽ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിന് വിലയിടിയും. അതിനുമുമ്പുള്ള ചാകരക്കോള് പ്രതീക്ഷിച്ചുള്ള നെട്ടോട്ടത്തിലാണ് പരമ്പരാഗത വള്ളങ്ങള്‍.