ദുരിതയാത്രയ്ക്ക് എന്നു പരിഹാരമുണ്ടാകും?
Sunday, June 30, 2024 11:34 PM IST
ചെങ്ങന്നൂര്‍: പാണ്ടനാട് - അമ്പാട്ടുപാലം - മണിയങ്ങാട് റോഡ് ചെളിക്കുളമായിട്ട് നാളേറെയായി. സ്ഥിരം യാത്രക്കാരായ പ്രദേശവാസികളുടേത് സമാനതകളില്ലാത്ത ദുരിതമാണ്. യാത്രക്കാരുടെ നട്ടെല്ലൊടിക്കുന്ന ഈ യാത്രയ്ക്ക് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. മഴക്കാലം ആരംഭിച്ചതോടെ മെയ്‌വഴക്കവും അഭ്യാസവും വശമുള്ളവര്‍ക്കുപോലും കാല്‍നട യാത്ര അസാധ്യമാണ്.

ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും റോഡില്‍ അപകടം പതിവാണ്. ഉഴുതുമറിച്ച കൃഷി നിലത്തിനു സമാനമാണിപ്പോള്‍ റോഡിന്‍റെ അവസ്ഥ. പാണ്ടനാട് പഞ്ചായത്ത് ആറാം വാര്‍ഡിലാണ് അമ്പാട്ടുപാലം - മണിയങ്ങാട് റോഡ്.

പുറത്തുനിന്നുള്ളവര്‍ ഒരിക്കല്‍ ഇതുവഴി വാഹനയാത്ര ചെയ്താല്‍ അവര്‍ രണ്ടാമത് ഈ വഴിവരില്ലെന്നു നാട്ടുകാര്‍ പറയുന്നു. 21 വര്‍ഷം മുമ്പ് നിര്‍മിച്ച ഈ ചെമ്മണ്‍പാത ഭാഗികമായി മെറ്റല്‍ പാകിയിരുന്നു. എന്നാല്‍ അതെല്ലാം ഇളകി കുണ്ടും കുഴിയുമായിത്തീര്‍ന്നിരിക്കുകയാണിപ്പോള്‍. സ്‌കൂള്‍ വിദ്യാര്‍ഥികളായ കുട്ടികളും വയോധികരും കിടപ്പുരോഗികളും സ്ത്രീകളുമടക്കമുള്ള സമീപവാസികള്‍ മുട്ടാത്ത വാതിലുകളില്ല.

രോഗികളെ ആശുപത്രിയില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭങ്ങളില്‍ വിളിച്ചാല്‍കൂടി ഒരു ഓട്ടോറിക്ഷ പോലും ഇതു വഴിവരില്ലെന്ന് അവര്‍ പറയുന്നു.

അടുത്ത കാലത്ത് കുടിവെള്ള പദ്ധതിക്കുവേണ്ടി പൈപ്പിടാന്‍ റോഡരികിലൂടെ കുഴിയെടുക്കുകകൂടി ചെയ്തതോടെ ഇതുവഴിയുള്ള വാഹനഗതാഗതം കൂടുതല്‍ ദുഷ്‌കരമായി. പൈപ്പ് സ്ഥാപിച്ചശേഷം കുഴി മൂടി വൃത്തിയാക്കുന്നതില്‍ അധികൃതര്‍ വീഴ്ചവരുത്തിയതാണ് കാരണം.

മഴക്കാലമായതോടെ വാഹനങ്ങള്‍ റോഡിലെ കുഴിയില്‍ താഴുന്നത് പതിവായി. അടുത്ത നാളില്‍ പ്രദേശവാസിയുടെ മൃതദേഹവുമായി എത്തിയ ആംബുലന്‍സ് കുഴിയില്‍ താഴ്ന്ന സംഭവമുണ്ടായി. ഒടുവില്‍ പാതിവഴിയില്‍ മൃതദേഹം ഇറക്കി ചുമന്നു കൊണ്ടാണ് വീട്ടിലേക്ക് പോയത്.

റോഡിന്‍റെ വശത്തുകൂടി പോകുന്ന ഇല്ലിമല - മൂഴിക്കല്‍ തോട് കരകവിഞ്ഞു കയറുന്ന വെള്ളവും ഇതേ റോഡിലേക്കാണ് ഒഴുകിയെത്തുന്നത്. ഇതു തടയാനുള്ള സംരക്ഷണഭിത്തിയും ഭാഗികമായി മാത്രമേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ. മഴ ശക്തമാകുന്നതോടെ തോട് നിറഞ്ഞു കവിയും. അതോടെ റോഡും തോടും തിരിച്ചറിയാനാവാതെയാവുകയും ചെയ്യും.