നെൽക്കർഷരുടെ പ്രശ്നങ്ങൾ: കേന്ദ്രമന്ത്രിക്ക് നിവേദനം നൽകി
Monday, July 1, 2024 10:57 PM IST
ചെങ്ങന്നൂർ: കുട്ടനാട്ടിലെ നെൽക്കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രഹ്ളാദ് ജോഷിയുമായും ചർച്ച നടത്തി നിവേദനം സമർപ്പിച്ചു. കേരളത്തിന് നൽകാനുള്ള ഭക്ഷ്യ സബ്സിഡി കുടിശിക ഉടൻ ലഭ്യമാക്കണമെന്നും കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിയോട് കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.

കേരളത്തിനു നൽകാനുള്ള കേന്ദ്രസർക്കാർ ഭക്ഷ്യസബ്സിഡി കുടിശികയായ 637 കോടി രൂപയോളം അനുവദിക്കാത്തതിനാൽ സംഭരിച്ച നെല്ലിന്‍റെ വില കർഷകർക്കു കൊടുക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് എം പി മന്ത്രിയെ ധരിപ്പിച്ചു. തികച്ചും തകർന്നും കടബാധ്യതകൾ താങ്ങാനാവാത്ത അവസ്ഥയിൽ എത്തിനിൽക്കുന്ന കുട്ടനാട്ടിലെ നെൽക്കർഷകർ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന അവസ്ഥയിലാണെന്നും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും കുടിശിക തുക അനുവദിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് മന്ത്രിയോട് ആവശ്യപ്പെട്ടു.

അതേസമയം, 2019-20 കാലയളവ് മുതൽ കേരളത്തിലെ നെല്ല് സംഭരിച്ചതിന്‍റെ ഓഡിറ്റ് ചെയ്ത കണക്കുകൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടില്ലെന്നും കണക്കുകൾ അടിയന്തരമായി സമർപ്പിച്ചാൽ മാത്രമേ കേരളത്തിനു നൽകാനുള്ള ഭക്ഷ്യസബ്സിഡി കുടിശിക വിതരണം ചെയ്യാൻ കഴിയൂവെന്നും വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയെ കേന്ദ്ര ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി നിലവിലെ സ്ഥിതി അറിയിച്ചു.

തുടർന്ന് നെല്ലിന്‍റെ സംഭരണക്കുടിശിക എത്രയും പെട്ടെന്ന് നല്കുവാൻ വേണ്ടി മന്ത്രി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ജോയിന്‍റ് സെക്രട്ടറിക്ക് നിർദേശം നൽകി. സംസ്ഥാന സർക്കാരിന്‍റെയും സപ്ലൈകോയുടെയും പിടിപ്പുകേടും കഴിവുകേടും കാരണം കേരളത്തിലെ നെൽക്കർഷകർ കടുത്ത ദുരിതത്തിലായെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി നടത്തിയ ചർച്ചയിൽ കുട്ടനാട്ടിലെ നെൽക്കർഷകർക്ക് അവരിൽനിന്ന് സംഭരിച്ച നെല്ലിന് നൽകിയ പിആർഎസ് വായ്പ തുക കൃത്യസമയത്ത് നൽകാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അധികൃതർ കാട്ടുന്ന കർഷക ദ്രോഹം മന്ത്രിക്കു മുന്നിൽ വിശദീകരിച്ചു.

അടിയന്തര നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകുമെന്നും മന്ത്രി നിർമല സീതാരാമൻ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് ഉറപ്പുനൽകി.