അന്വേഷണത്തിളക്കത്തിൽ പോലീസ്
Wednesday, July 3, 2024 10:58 PM IST
15 വർഷം മുൻപു നടന്ന കൊലപാതകം തെളിഞ്ഞത് പോലീസിന്‍റെ പഴുതടച്ചതും വിദഗ്ധവുമായ അന്വേഷണത്തിലൂടെ. ഊമക്കത്തിനു വലിയൊരു കൊലപാതകത്തിന്‍റെ ചുരുളഴിക്കാൻ കഴിയുമെന്നു തുടക്കത്തിൽ പോലീസ് പോലും വിചാരിച്ചില്ല. ജില്ലാ പോലീസ് മേധാവിക്ക് ഊമക്കത്ത് ലഭിക്കാൻ കാരണംതന്നെ മദ്യപിച്ചുള്ള നാക്കുപിഴ. അറസ്റ്റിലായ രണ്ടാം പ്രതി പ്രമോദിന്‍റെ ഭാര്യ ഇയാളുമായി പിണങ്ങി സ്വന്തം വീട്ടിൽ പോയിരുന്നു.

മൂന്നുമാസം മുമ്പ് ഇയാൾ മദ്യപിച്ച്‌ ഇവിടെയെത്തി ബഹളം വയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തു. അനിലിന്‍റെ ഭാര്യ കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയതുപോലെ നിന്നെയും തള്ളുമെന്ന് ഇയാൾ ഭീഷണി മുഴക്കി. ഈ ഭീഷണി അയൽക്കാർ കേൾക്കുകയും ചെയ്തു. തുടർന്ന് പ്രമോദും കൂട്ടാളികളും ഈ വീടിനുനേരേ പടക്കമെറിയുകയും ചെയ്തു.

ഈ കേസിൽ പ്രമോദടക്കം രണ്ടുപേരെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അവസരത്തിലാണ് അമ്പലപ്പുഴ പോലീസിന് ആദ്യ ഊമക്കത്ത് ലഭിക്കുന്നത്. പോലീസ് അറസ്റ്റ് ചെയ്ത പ്രമോദ് മാന്നാറിൽ ഒരു യുവതിയെ കൊലപ്പെടുത്തി ടാങ്കിൽ ഇട്ടിട്ടുണ്ടെന്നായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ഇതേസമയംതന്നെ എസ്പിക്കും ഇതേ കത്ത് ലഭിച്ചു. ഊമക്കത്തിന്‍റെ ഉറവിടം അമ്പലപ്പുഴയിൽനിന്നായതിനാൽ എസ്പിയുടെ നിർദേശപ്രകാരം അമ്പലപ്പുഴ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഈ അന്വേഷണമാണ് കൊലപാതകത്തിന്‍റെ ചുരുളുകൾ ഒന്നൊന്നായി അഴിച്ചത്.

കേരള പോലീസിന് ഒരിക്കൽകൂടി അഭിമാനിക്കാൻ വക നൽകുന്നതാണ് കേസിന്‍റെ മികവാർന്ന അന്വേഷണം. ഒരു ഊമക്കത്ത് വലിയൊരു കൊലപാതകത്തിന്‍റെ ചുരുൾ അഴിക്കുമെന്ന് എഴുതിയ ആൾപോലും കരുതിയിരിക്കില്ല. നിരവധി ഊമക്കത്തുകൾ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കു ദിവസേന ലഭിക്കാറുണ്ട്.

അതിൽ പലതും വേണ്ട ഗൗരവത്തിൽ പോലീസ് എടുക്കാറില്ല. അത്തരത്തിൽ തള്ളിപ്പോകേണ്ട ഒരു കത്ത് എസ്പി മുൻകൈയെടുത്ത് അന്വേഷിക്കാൻ ഇറങ്ങിയപ്പോൾ ഒരു സാധാരണ പെൺകുട്ടിയുടെ തിരോധാനം കൊലപാതകമാണെന്നു തെളിയുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു അന്വേഷണം. അമ്പലപ്പുഴ പോലീസ് മാന്നാർ പോലീസിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണം രണ്ടു മാസം നീണ്ടു.

നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. അന്വേഷണ സമയത്ത് ഇരമത്തൂർ ഭാഗത്ത് പോലീസ് സാന്നിധ്യം സ്ഥിരമായി ഉണ്ടായപ്പോൾ കാരണം നാട്ടുകാർ തിരക്കി. ഒരു അടിപിടി കേസിൽ പോലീസിനെ വെട്ടിച്ച് മുങ്ങിയ ആളെ പിടികൂടാൻ എത്തിയതാണെന്നാണ് പോലീസ് പറഞ്ഞത്. നാട്ടുകാരും പോലീസ് പറഞ്ഞത് വിശ്വസിച്ചു. അതിനാൽ പ്രതികൾക്കു മുങ്ങാൻ കഴിഞ്ഞില്ല. കൊല്ലപ്പെട്ട കലയുടെ ഫോട്ടോ സ്ഥിരീകരിക്കാൻ മൂന്നു ദിവസം മുൻപ് പോലീസ് അനിലിന്‍റെ വീട്ടിൽ എത്തിയിരുന്നു.

അനിലിന്‍റെ അച്ഛൻ ഫോട്ടോ കണ്ടു സ്ഥിരീകരിക്കുകയും ചെയ്തു. കാണാതായവരുടെ പഴയകേസുകൾ എഴുതിത്തള്ളാനാണെന്നാണ് പോലീസ് ഇവരോട് പറഞ്ഞത്. കഴിഞ്ഞദിവസം രാവിലെ അനിലിന്‍റെ വീടിന്‍റെ പരിസരത്ത് പോലീസ് എത്തിയപ്പോഴും അസ്വാഭാവികമായി നാട്ടുകാർക്ക് ഒന്നും തോന്നിയില്ല. കല മറ്റൊരാളുമായി ഒളിച്ചോടി പോയിരിക്കുകയാണെന്നുനാട്ടിലാകെ പ്രചരിപ്പിച്ചിരുന്നതിനാലാണ് പോലീസിന്‍റെ വരവും പോക്കും ഇവർ കാര്യമായി എടുക്കാത്തത്.

പോലീസ് എത്തി ടാങ്ക് പൊളിച്ചപ്പോൾ എല്ലാവരും ഞെട്ടി. അത്രമാത്രം പഴുതടച്ചും രഹസ്യമായുമാണ് അന്വേഷണം പുരോഗമിച്ചത്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസാ ജോൺ, അമ്പലപ്പുഴ ഡിവൈഎസ്പി കെ.ജി. അനീഷ്, ചെങ്ങന്നൂർ ഡിവൈഎസ്പി കെ.എൻ. രാജേഷ്, മാന്നാർ സിഐ രാജേന്ദ്രൻപിള്ള എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത്.