പ്രതിരോധ പ്രവർത്തനങ്ങൾ പൂർത്തിയാക്കി: ചെങ്ങന്നൂർ ഹാച്ചറിയിൽ കോഴി ഷെഡ് അടച്ചു
Sunday, June 30, 2024 11:34 PM IST
ചെങ്ങന്നൂർ: പക്ഷിപ്പനി ബാധയെത്തുടർന്ന് അഞ്ചു ദിവസമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നടന്നുവന്ന കള്ളിങ്ങിന്‍റെ തുടർച്ചയായുള്ള വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ ഇന്നലെ അവസാനിച്ചു. ഇനി മൂന്നു മാസത്തേക്ക് കോഴി ഷെഡ് അടച്ചിടും. ഇതിന്‍റെ ഭാഗമായി കൂടും പരിസരങ്ങളും വൃത്തിയാക്കി അണുനശീകരണം നടത്തിയശേഷം ഫ്ലേമിംഗ് നടത്തി. തുടർന്ന് കുമ്മായം തളിച്ച് കെട്ടിടങ്ങൾ വൈറ്റ് വാഷ് ചെയ്താണ് അടച്ചുപൂട്ടിയത്. മൂന്നു മാസം കഴിഞ്ഞ് അന്തരീക്ഷത്തിലെ വൈറസ് ബാധ സംബന്ധിച്ച് ശാസ്ത്രീയ പരിശോധന നടത്തും. പിന്നീട് ഫലം നോക്കിയാകും ഹാച്ചറി തുറക്കുക.

26ന് ആരംഭിച്ച കള്ളിങ്ങിന്‍റെ ഭാഗമായി ഹാച്ചറിയിലെ വളർത്തു കോഴികളടക്കം 10,616 പക്ഷികൾ, 14,418 മുട്ട, 30 ടൺ കോഴിവളം, 70 ടൺ തീറ്റ എന്നിവയാണ് നശിപ്പിച്ചത്. കൂടാതെ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിൽ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന വീടുകളിലെയും സ്വകാര്യ ഫാമുകളിലെയും ആയിരത്തിലേറെ വരുന്ന കോഴികൾ, താറാവ്, മറ്റു വളർത്തുപക്ഷികൾ എന്നിവയെയും കള്ളിങ്ങിന്നു വിധേയമാക്കി. കള്ളിംഗ് പൂർത്തിയായതോടെ ദൗത്യത്തിൽ പങ്കാളികളായ ജീവനക്കാരടക്കം മുഴുവൻ ദ്രുതകർമസേനാംഗങ്ങളും 10 ദിവസത്തെ ഹോം ക്വാറന്‍റീനിലായിരിക്കും കഴിയുക.

പക്ഷിപ്പനി മൂലം സർക്കാർ കോഴിവളർത്തൽ കേന്ദ്രമായ ചെങ്ങന്നൂർ ഹാച്ചറിക്ക് 51 ലക്ഷത്തിന്‍റെ നഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു.